ഏറെ പ്രത്യേകതകളും അതിലേറെ വൈവിധ്യങ്ങളുമുള്ള വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ശാരീരിക അവശതമൂലം ബെനഡിക്ട് പതിനാറാമന്‍ പദവി രാജിവച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് 13 ന് ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ മാര്പാപ്പയാണിദ്ദേഹം. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പദിയിലെത്തും മുന്‍പ് ബ്യൂണസ് ഐറിസ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളും വസതിയും ഉപേക്ഷിച്ച് നഗരപ്രാന്തത്തില്‍ താരതമ്യേന ചെറിയ ഫഌറ്റിലായിരുന്നു അന്നദ്ദേഹത്തിന്റെ താമസം. പൊതു ഗതാഗത സംവിധാനം യാത്രയ്ക്കുപയോഗിച്ച് മാതൃക സൃഷ്ടിച്ച തിരുമേനി ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്പാപ്പകൂടിയാണ്.
ദൈവശാസ്ത്രമേഖലയില്‍ സാധാരണക്കാരനായ യാഥാസ്ഥിതികന് എന്നാണ് അറിയപ്പെടുന്നത്. ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം മുതലായ വിഷയങ്ങളില്‍ മുന്‍പുണ്ടായിരുന്ന നിലപാടുകളില്‍ മറുചേരിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മതപരിവര്‍ത്തന വിഷയത്തിലും നിലപാട് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്തനായിരിക്കുകയാണ്. മുന്‍ഗാമികള്‍ സഭയിലെ എണ്ണംകൂട്ടാന്‍ മതപരിവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. അതിന് ഏതുമാര്‍ഗവും അവലംബിക്കാന്‍ ആഹ്വാനം ചെയ്തിരുന്ന സ്ഥാനത്താണ് ‘പത്തുകല്പന’ കളില്‍ മുഖ്യമായി മതപരിവര്‍ത്തനം വേണ്ടെന്ന നിലപാട് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുള്ളത്.
മതംമാറ്റത്തിന് നിര്‍ബന്ധിക്കരുത്, മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുക, മതംമാറ്റത്തിന് ഒരാളെ പ്രേരിപ്പിക്കുന്നത് വഴി അയാളുടെ മതവിശ്വാസത്തെ മാനിക്കാതിരിക്കുകയാണ്. മതംമാറാന്‍ അയാളെ നിര്ബന്ധിക്കുന്നതിനു തുല്യമാണിത്. മതംമാറ്റുന്നത് ഏറ്റവും മോശമാണ്. എന്നാണ് മാര്‍പാപ്പ ഊന്നിപ്പറഞ്ഞിട്ടുള്ളത്. മതംമാറ്റത്തിന്റെ അപകടം മാര്‍പാപ്പ ചൂണ്ടിക്കാട്ടിയിട്ടുള്ളത് അക്ഷരംപ്രതി ശരിയാണ്. ഭാരതത്തില്‍ പല സംസ്ഥാനങ്ങളിലും മതംമാറ്റം മതവിശ്വാസികള്‍ തമ്മില്‍ അകല്‍ച്ചയ്ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് വഴിവച്ചിട്ടുള്ളത്. അത് വളര്‍ന്ന് കലാപങ്ങള്‍ക്ക് വരെ വഴിവച്ചിട്ടുണ്ട്.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയമാണ് ഒഡീഷയില്‍ സ്വാമി ലക്ഷ്മണാനന്ദ വധിക്കപ്പെട്ട സംഭവത്തിനിടയാക്കിയത്. മിഷനറി പ്രവര്‍ത്തനത്തിലെത്തിയ വിദേശപാതിരിയും വധിക്കപ്പെട്ടു. രാജ്യത്തിന്റെ മറ്റുപലഭാഗങ്ങളിലും വിശ്വാസികള്‍ ഏറ്റുമുട്ടുന്ന സംഭവങ്ങളുണ്ടായി. ലോകമെമ്പാടും, പ്രത്യേകിച്ച് ഭാരതത്തില്‍ കത്തോലിക്കാസഭ, പാവപ്പെട്ടവരെയും വനവാസികളെയും മതംമാറ്റുന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: