ന്യൂദല്‍ഹി: ഇന്ത്യയുടെ ഇരുപത്തി ആറാമത്തെ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിംങ് സുഹഗ് സ്ഥാനമേറ്റു. മുന്‍ മേധാവി ജനറല്‍ ബിക്രം സിംങ് സ്ഥാനമൊഴിഞ്ഞതോടെയാണ് 59കാരനായ സുഹഗ് പുതിയ മേധാവിയായത്. 30 മാസം കാലയളവിലേക്കാണ് നിയമനം.
കഴിഞ്ഞ ഡിസംബറില്‍ കിഴക്കന്‍ കരസേനാ കമാന്‍ഡറായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ആര്‍മി സ്റ്റാഫിന്റെ സഹ തലവനായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സുഹഗിനെ കരസേനാ മേധാവിയായി തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ സൈനികര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി സദാ സന്നദ്ധരാണെന്നും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ടെന്നും പുതിയ മേധാവിക്ക് സ്ഥാനം കൈമാറിയ ശേഷം ജനറല്‍ ബിക്രം സിംങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: