കൊച്ചി: മുക്കം അനാഥാലയത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും, എന്നാല്‍ കുട്ടികളെ വിദേശ സഹായം കിട്ടാനും ഡിവിഷന് നഷ്ടപെടാതിരിക്കുവാനുമാണ് എത്തിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ച് ഡിഐജി ശ്രീജിത്താണ് ഹൈക്കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ഗ്രാന്റ് വാങ്ങിയതില്‍ അനാഥാലയം ക്രമക്കേട് നടത്തിയെന്നും 48 ലക്ഷം രൂപ വിദേശ സഹായം കിട്ടിയ കാര്യം അനാഥായല അധികൃതര്‍ മറച്ചു വച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മുക്കം അനാഥാലയത്തിന്റെ വ്യക്തമായ ലക്ഷ്യം വിദേശ ഫണ്ട് നേടിയെടുക്കുക എന്നതുമാത്രമാണ്. നിലവില്‍ ലഭിക്കുന്ന പണം നഷടപ്പെടാതിരിക്കാനുമുള്ള ശ്രമം കൂടിയാണ് മുക്കം അനാഥാലയം കുട്ടികളെ എത്തിച്ചതില്‍ നിന്നും ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനാഥാലയം വിദേശസഹായം കൈപ്പറ്റി ഈ ക്രമക്കേടിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂട്ടു നിന്നതായി ക്രൈം ബ്രാഞ്ച് പറയുന്നു റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷനും സര്‍ക്കാരിനും വിജിലന്‍സിനും കൈമാറി അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്‍ഡ് ആവശ്യപ്പെടുമ്പോള്‍ വിദേശ സഹായത്തിന്റെ വിവരം അറിയിക്കണമെന്നാണ് 1964 ലെ സര്ക്കാര്ഉത്തരവ്. വിദേശ സഹായത്തിന്റെ തോതിനുസരിച്ചാകും സര്‍ക്കാറിന്റെ ഗ്രാന്റെന്നാണ് വ്യവസ്ഥ. എന്നാല്‍ മുക്കം അനാഥാലയം വിദേശ സഹായം വാങ്ങിയിട്ടില്ലെന്ന തെറ്റായ വിവരം സംസ്ഥാന സര്‍ക്കാരിന് നല്‍കുകയായിരുന്നു.
2012 ലും 13 ലുമാണ് അനാഥാലയം സര്‍ക്കാരിന്റെ തെറ്റിദ്ധരിപ്പിച്ചത്. പക്ഷേ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ രേഖകള്‍പ്രകാരം ഈ രണ്ടു വര്‍ഷങ്ങളിലായി 48 ലക്ഷത്തി 783 രൂപ അനാഥാലയം വിദേശ സഹായം കൈപ്പറ്റിയിട്ടുണ്ട് . അതേ സമയം രണ്ടു വര്‍ഷങ്ങളിലായ 36 ലക്ഷത്തി 55,470 രൂപ സര്‍ക്കാരില്‍നിന്ന് ഗ്രാന്റായി വാങ്ങുകയും ചെയ്തു. വിദേശ സഹായം മറച്ചുവച്ചത് ഗുരുതര കുറ്റമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ക്രമക്കേടുകള്‍ക്കെതിരെ വിശദാന്വേഷണം വേണമെന്നാണ് ശുപാര്‍ശ
പ്രതികരിക്കാൻ ഇവിടെ എഴുതുക: