ബംഗളൂരു: പ്രമുഖ ചലച്ചിത്ര നടനായിരുന്ന മന്ത്രി അംബരീഷിന്റെ ചികില്‍സയ്ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 1.16 കോടി ചെലവിട്ടത് വിവാദമായി.നികുതിദായകരുടെ പണമെടുത്ത് ചെലവാക്കിയത് ശരിയായില്ലെന്നാണ് ആക്ഷേപം.
61 കാരനായ ചലച്ചിത്ര താരം കൂടിയായ പാര്‍പ്പിട വകുപ്പ് മന്ത്രിയെ ശ്വാസ തടസ്സ രോഗത്തിന്റെ ചികിത്സക്കായി കഴിഞ്ഞ ഫെബ്രുവരി 21നാണ് ബാംഗ്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 11നാണ് അംബരീഷ് ചികില്‍സ കഴിഞ്ഞ് മടങ്ങിയത്.1.16 കോടിരൂപ ചെലവായതായാണ് സംസ്ഥാന സര്‍ക്കാരിനു കണക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അംബരീഷും കുടുംബത്തിന്റേയും ഡോക്ടറുടേയും ഉള്‍പ്പടെയുള്ള വിമാന ചെലവ് ഉള്‍പ്പടെയാണ് ഈ തുക. കൂടാതെ ബാംഗ്ലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞതിന്റെ അഞ്ചുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ അസുഖം സംബന്ധിച്ച വിശദ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.സിംഗപ്പൂരിലെ ചികില്‍സാച്ചെലവ് മടക്കി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിനുള്ളിലാണ് ചികില്‍സ നടത്തിയതെങ്കില്‍ ചെലവായതില്‍ 7 ലക്ഷം വരെ മടക്കി നല്കാന് നിയമം അനുവദിക്കുന്നുണ്ട്. പുറത്താണെങ്കില്‍ അത് കഴിയുകയേയില്ല.കര്‍ണ്ണാടക മുഖ്യമന്ത്രിയും സംസ്ഥാന ധനവകുപ്പ് മന്ത്രിയുമായ സിദ്ധരാമയ്യ പ്രത്യേക പരിഗണന നല്കി ചികിത്സാ ചെലവ് അംഗീകരിക്കുകയായിരുന്നു.
അംബരീഷ് കര്‍ണ്ണാടകത്തിന്റെ സ്വത്താണെന്നും അതിനാലാണ് പണം മടക്കി നല്കുന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: