തിരുവനന്തപുരം: പോലീസുകാരുടെ സംഘടനാ പ്രവര്‍ത്തനം പരിധി വിടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. പോലീസിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി വാക്കാലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ട്. കണ്ണൂര്‍ മനോജ് വധക്കേസിന്റെ തുടരനേ്വഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വാക്കാലുള്ള പരാമര്‍ശം നടത്തിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. പോലീസ് സംഘടനാ പ്രവര്‍ത്തനം സേനയുടെ അച്ചടക്കത്തിനും വിശ്വാസ്യതയ്ക്കും വിഘാതം വരാത്ത രീതിയിലായിക്കണം നടത്തികൊണ്ടുപോകേണ്ടത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. പോലീസ് സേനയില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളവരെയെല്ലാം ക്രിമിനലുകളായി കാണാനാവില്ല. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സുപ്രധാന തസ്തികകളില്‍നിന്നും മാറ്റി നിര്‍ത്തുന്നുവെന്നും മന്ത്രി അറിയിച്ചു. കടലോരജാഗ്രതാ സമിതികള്‍ പുനഃസംഘടിപ്പിക്കും. 10 പുതിയ കോസ്റ്റല്‍ സ്റ്റേഷനുകള്‍ ആരംഭിക്കും. പോലീസ് സേനയില്‍ നീന്തല്‍, വാട്ടര്‍ പോളോ , ജൂഡോ, കയാക്കിംഗ്, കാനോയിംഗ് ടീമുകള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പരിശോധിച്ചുവരികയാണ്. നിലവിലുള്ള ഫുട്ബാള്‍, വോളീബോള്‍, ബാസ്ക്കറ്റ്ബോള്‍, അത്ലറ്റിക്സ് ടീമുകളെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിജിലന്‍സ് കോടതികളില്‍ ഓരോ വര്‍ഷവും തീര്‍ച്ചയാക്കാന്‍ കഴിയുന്ന കേസുകളുടെ എണ്ണം പരിമിതമാണെന്ന് കണ്ട് രണ്ടു പുതിയ വിജിലന്‍സ് കോടതികള്‍ അനുവദിക്കുന്നത് പരിഗണനയിലാണ്. വിജിലന്‍സ് കേസുമാത്രം കൈകാര്യം ചെയ്യാനായി ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍മാരെ നിയമിക്കുന്നതും പരിഗണനയിലാണ്. ഹൈക്കോടതിയില്‍ വരുന്ന വിജിലന്സുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ താമസം വിനാ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഒരു പ്രതേ്യക ബഞ്ച് രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അഡ്വക്കേറ്റ് ജനറലുമായി നടത്തിവരുന്നതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: