അളന്നളന്ന് കുറഞ്ഞും പറഞ്ഞ്ഏറിയുംഅങ്ങിനെ തിരുവാതിരഞാറ്റിലയും വന്നു. കണക്ക് തീര്‍ന്നില്ല. എവിടെയും എത്താതെ കൂട്ടലും കിഴിക്കലും തുടര്‍ക്കഥ പോലെ. കണക്ക് തീരുന്നത് കൊടുക്കല്‍ വാങ്ങലിന്റെ മൂര്‍ച്ചയിലാണ്. നാവിന്റെ വളവാണ് ചിന്താ വിഷയം. സെക്രട്ടറി ജനറല്‍ അങ്ങുന്നിന് ആരെ എപ്പോള്‍ എന്തും വിളിക്കാം എന്നൊന്നും യാതൊരു നിശ്ചയവുമില്ല. പഴയകാലമല്ലെന്ന് അറിയാനുള്ള മൂളയൊന്നും ഇല്ലാത്തതാണ് കാരണം. ആ കസേരക്ക് യോഗ്യത ഏറെ ഉണ്ടായിരുന്നു എന്നാണ് പറയപ്പടുന്നത്. അബദ്ധത്തില്‍ വന്ന ഒരുത്തന് ഇപ്പോള്‍ ഇരുപ്പുണ്ട്.ആരാണവിടെ ഇരുത്തിയതെന്ന് ചോദിക്കരുത് അറിയില്ല. യോഗ്യനാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഫലത്തില്‍ അതൊന്നും ഇല്ലെന്ന് ഏല്ലാവര്‍ക്കും മനസ്സിലായി.
ഭരണം പിടിക്കാന്‍ പോയി. കിട്ടിയില്ല. കിട്ടുമായിരുന്നു. ഇപ്പോ അതൊന്നും വേണ്ടാന്ന് നിശ്ചയിച്ച് ഉറപ്പിക്കയായിരുന്നു. ചാണ്ടിയാന് തന്നെ വരട്ടേന്ന് പാര്‍ട്ടി നിശ്ചയിച്ചു. അച്ചു രണ്ടാമതും വന്നിരുന്നാല്‍ ഉണ്ടാവുന്ന പുകില് എന്താവുമെന്ന് പിണറായിക്ക് ഉറപ്പായിരുന്നു. അതിനുള്ള കരുക്കള്‍ തന്നെ നീക്കി. നടപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ഇപ്പോക്കഴിഞ്ഞ എടപാടിലും പാര്‍ട്ടീടെ അടപ്പൂരി. അതെങ്ങിനെ വന്നു എന്നചിന്തയിലാണ് പാര്‍ട്ടി. സംഗതി ശരി തന്നെ. സ്വതന്ത്രന്മാര് രക്ഷപ്പെട്ടു. സി പി ഐക്ക് അഖിലേന്ത്യാതലത്തിലെ കച്ചിത്തുമ്പ് തൃശൂര്ന്ന് ചാക്കോച്ചി നീട്ടി. ഈകണക്കാണ് എഴുതിച്ചേര്ത്തേക്കണുന്ന് സാമാന്യക്കാര്‍ക്ക് മനസ്സിലായത്.
പിന്നെ പാര്‍ട്ടിക്ക് നാളിതു വരെ വന്ന വോട്ടുകള്‍ എവിടെ എന്ന് തപ്പാന്‍ തുടങ്ങി. പക്ഷേ ഇരുട്ടിലാണെന്ന് മാത്രം. എന്നാല്‍ അങ്ങിനെയല്ല. പോയത് കിട്ടി. ഹിന്ദു വോട്ടാണ് കൈമോശം വന്നതെന്ന് ഏറെ കുറെ ഉറപ്പായി. കാലങ്ങളായി മതേതരം എന്ന് പറഞ്ഞ് നടന്നിരുന്ന ഹിന്ദു വോട്ടിന് ചിന്താശീലം വന്നു. ചിന്തയിലാണ് കാലം എഴുതിയത്. അഖിലേന്ത്യ തലത്തില്‍ മോദി അതികായനായിത്തിര്ന്നു. അത് കൊടുങ്കാറ്റാണെന്ന് ചിലരറിഞ്ഞു. അതിന്റെ അലയടി പടര്‍ന്നു പിടിക്കയായിരുന്നു. എന്തിനേറെ കൊച്ചു കേരളത്തിലും താമരയെ പറ്റി അറിയാന്‍ തുടങ്ങി. അതെല്ലാം ഇപ്പോഴാണ് പാര്ട്ടിക്കാര് തിരിച്ചറിഞ്ഞത്.
ഇലക്ഷനടുത്താല് ബി ജെ പി വോട്ടു മറിക്കുമെന്ന് പാടിപ്പാടി നടക്കും. അതവര്‍ക്കുതന്നെ വിനയാവുമെന്ന് അന്നൊന്നും അറിഞ്ഞില്ല.
അതിസാമര്ത്ഥ്യമാവുമെന്ന് കാലം പറഞ്ഞു. ഇത്തവണ കളി മാറി. പുതിയവോട്ടര് മാര്‍ അതേപ്പറ്റി വിശകലനം തന്നെ നടത്തി. പാര്‍ട്ടിയുടെ പട്ടടക്ക് തീ പടരാന്‍ തുടങ്ങി. യുവത്വം മോദിയെ അറിഞ്ഞു. അവിടെ എന്തോ സംഭവിക്കാം എന്ന ഉറപ്പ് അവര്‍ക്ക് തോന്നി. ഇവിടെ നടക്കുന്ന കള്ളനും പോലീസും കളിക്ക് അവസാനമായി.
നിയമസഭാ തെരഞ്ഞെടുപ്പോടെ വരുന്നത് മാറ്റമായിരിക്കും. കള്ളവും ചതിയും തൂത്തെറിയും. അനന്തപുരിയില്‍ താമരക്ക് വന്നത് വരവായിരുന്നു. അത് കൊടുങ്കാറ്റായി വരാനിരിക്കുന്നതേയുളളൂ. ഇടത് വലത് കക്ഷികള്‍ തീരാന്‍ പോകയാണ്. വടക്കേ ഇന്ത്യക്കാര്‍ അവസരത്തിനൊത്ത് പ്രതികരിക്കുന്നവരാണ്. അവര്‍ ചെയ്തപോലെ കോണ്‍ഗ്രസിനെ തൂത്തെറിയാന്‍, സിപിഎമ്മിനെ ചവിട്ടിക്കൂട്ടാന്‍ ജനഹിതം അറിയുന്ന ഉയിര്പ്പ്തന്നെ വരും. ഒറ്റക്ക് തന്നെ. മുന്നണി വേണ്ട. കേവല ഭൂരിപക്ഷവും ഭരണഭൂരിപക്ഷവും ഉറപ്പാക്കിയ കേന്ദ്രഭരണം പോലെ സഹ്യന്റെ മക്കള്‍ ഉണര്‍ന്നു.
കാലത്തിന്റെ വിളിയാണിത്. എല്ലാവരും വന്ന ക്ഷതം എവിടെനിന്നാണെന്ന് അറിഞ്ഞു. ചികിത്സ നടത്തേണ്ടത് എന്തിനാണെന്നും എവിടെയാണെന്നും അറിയാവുന്നവര്‍ ഉണ്ട്. പൊള്ളാന്പോകുന്നതേയുള്ളൂ. പൊന്നു തമ്പുരാന്മാരെ കാര്യത്തെപ്പറ്റി അറിയണം. സ്വന്തം കാല്‍ചുവട്ടിലെ മണ്ണൊലിക്കുന്ന ഉരുള്‍പൊട്ടാന്‍ പോകുകയാണ്. ഇപ്പോള്‍ വന്ന് കൂടിയ കാരും, കോളും അതാണ്. നോക്കിനിന്നോ.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: