കൊച്ചി: സാധാരണക്കാരായ ജനങ്ങള്‍ക്ക് പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോലീസ് സേനയില്‍ അമിതമായ രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്നും ഹൈക്കോടതി. ബിജെപി പ്രവര്ത്തകന് പയ്യോളി മനോജ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സജാത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.
പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം പ്രകടമാണ്. ഇത്തരം പോലീസുകാര്‍ക്ക് ചിലരെ സംരക്ഷിക്കേണ്ടി വരും. സേനയിലെ രാഷ്ട്രീയവല്‍ക്കരണം തടഞ്ഞാലേ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ. ജസ്റ്റീസ് കെ.രാമകൃഷ്ണന് വ്യക്തമാക്കി.
കേസ് സിബിഐക്ക് ഏറ്റെടുത്ത് കൂടെയെന്ന് കോടതി ആരാഞ്ഞു. കേന്ദ്രത്തില്യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ സിബിഐ അഭിഭാഷകന് വളരെ നിസ്സാര കാര്യങ്ങള്‍ പറഞ്ഞാണ് കേസിനെ എതിര്‍ത്തത്. രാത്രിയില്‍ വീട് കയറി സ്വന്തം അമ്മയുടെ മുന്നിലിട്ട് സിപിഎമ്മുകാര്‍ മനോജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസ് പോലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: