കൊച്ചി: കേരളത്തിലെ ആദ്യകാല പ്രമുഖ തൊഴിലാളി യൂണിയന് നേതാവ് എസ്.സി.എസ്. മേനോന് (ശ്രീകണ്ഠത്ത് ചന്ദ്രശേഖരമേനോന്) അന്തരിച്ചു. 91 വയസായിരുന്നു. പ്രായാധിക്യത്തെത്തുടര്‍ന്ന് രവിപുരത്തെ സ്വവസതിയായ ‘മാതൃസ്മരണ’യിലായിരുന്നു അന്ത്യം. ഭാര്യ: ഡോ. വിജയലക്ഷ്മി (റിട്ട. ഡിഎച്ച്എസ്). മക്കള്‍: ലക്ഷ്മി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), പത്മജ (ബിസിനസ്). മരുമക്കള്‍: സുരേന്ദ്രന് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ശ്രീകുമാര്‍ (ഷെയര്‍ബ്രോക്കര്‍). അന്ത്യസമയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു.
പതിറ്റാണ്ടുകളോളം സ്വതന്ത്ര ട്രേഡ് യൂണിയനെ നയിച്ച എസ്.സി.എസ്. മേനോന്റെ പ്രധാന തട്ടകം ഫാക്ട് ആയിരുന്നു. ഫാക്ടിലെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ച് തൊഴിലാളിരംഗത്തേക്ക് ഇറങ്ങിയ മേനോന് തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവായിരുന്നു. മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍നിന്ന് (ഇപ്പോഴത്തെ ചാലക്കുടി) മത്സരിച്ചിട്ടുണ്ട്.
സംസ്കാരം രവിപുരം ശ്മശാനത്തില്‍ ഇന്ന് മൂന്ന് മണിക്ക് നടക്കും.
മേനോന്റെ നിര്യാണത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍. നഗരേഷ് അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: