തിരുവനന്തപുരം: ‘ജനം ടിവി’ക്ക് അനുമതി നല്കാതിരുന്നവര്ക്കെതിരെ നടപടിക്ക് സാധ്യത. അപേക്ഷ നല്കി മൂന്നുവര്‍ഷമായിട്ടും ജനം ടിവിയ്ക്ക് അര്‍ഹമായ അനുമതി നല്കാതിരിക്കാന് ബോധപൂര്‍വ്വം ചിലര്‍ ശ്രമിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പുമന്ത്രി പ്രകാശ് ജാവ്ദേകര്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രി സൂചിപ്പിക്കുകയും ചെയ്തു. അനുമതി നല്‍കാനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതിവച്ചത്. പകരം എങ്ങനെ അനുമതി നല്കാതിരിക്കാന് സഹായകമാകും എന്ന് യുപിഎ സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായിരുന്നു ബന്ധപ്പെട്ടവരുടെ കുറിപ്പ്. അക്കാര്യം മന്ത്രി ഗൗരവത്തിലെടുത്തിരിക്കുകയാണ്.
യുപിഎ സര്‍ക്കാരില്‍ വകുപ്പുഭരിച്ചിരുന്ന അംബികാ സോണിയും മനീഷ് തിവാരിയും സ്വീകരിച്ച നയം ആര്‍എസ്എസുമായി ബന്ധമുള്ളവരുടെ ചാനലിന്റെ അപേക്ഷ അംഗീകരിക്കില്ലെന്നായിരുന്നു. യുപിഎയുടെ നിലപാടില്‍ കഴിഞ്ഞ ദിവസം മന്ത്രി ജാവ്ദേക്കര്‍ നിശിതമായ വിമര്‍ശനം നടത്തിയിരുന്നു.
ജനം ടിവിക്ക് എല്ലാ തരത്തിലുള്ള അനുമതികളും നല്‍കിയാണ് താന്‍ കേരളത്തിലെത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. “ജനം ടിവിയുടെ ലൈസന്‍സിനുള്ള അപേക്ഷ പരിശോധിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയി. നടത്തിപ്പുകാര്‍ക്ക് ആര്‍എസ്എസ് ബന്ധുള്ളതുകൊണ്ടാണ് അനുമതി നല്‍കാത്തതെന്നാണ് അപേക്ഷയില്‍ എഴുതി വച്ചിരുന്നത്. അല്ഖ്വയ്ദയൊന്നുമല്ല, രാഷ്ട്ര, വ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ മുഴുകിയ സംഘടനയാണ് ആര്‍എസ്എസ്. പക്ഷപാതപരമായാണ് അനുമതി തടഞ്ഞുവച്ചിരിക്കുന്നതെന്ന് മനസിലായതോടെ ഉടന്‍ ലൈസന്‍സ് നല്‍കുകയായിരുന്നു.” ജാവ്ദേക്കര്‍ പറഞ്ഞു.
രാഷ്ട്രീയ വ്യത്യാസത്തിെന്റ പേരിലോ മറ്റേതെങ്കിലും ഭിന്നതയുടെ പേരിലോ മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അടിച്ചമര്‍ത്തി അവയെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുമില്ല.ജന്മഭൂമി തൃശൂര്‍ എഡിഷന് ഉദ്ഘാടനത്തിന് എത്തിയ ജാവ്ദേക്കറെ ജനം ടിവി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് പിള്ള സന്ദര്‍ശിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. താന്‍ ലൈസന്‍സില്‍ ഒപ്പിട്ടിട്ടാണ് തൃശൂരിലേക്ക് വന്നതെന്നും ജാവ്ദേക്കര്‍ രാജേഷ് പിള്ളയെ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് ജനം ടിവിയുടെ ലോഗോ എറണാകുളത്തു നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തത്. ഒക്ടോബറില്‍ ചാനല്‍ സംപ്രേഷണം നടത്തണമെന്നായിരുന്നു സംഘാടകരുടെ ഉദ്ദേശ്യം. ലൈസന്‍സ് ലഭിക്കാന്‍ വൈകിയെങ്കിലും തികഞ്ഞ ദേശീയ കാഴ്ചപ്പാടോടെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും എത്രയുംവേഗം സംപ്രേഷണം ചെയ്യാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കേരത്തിലെ നിലവിലുള്ള 20 ചാനലുകളില്‍ നിന്നും വ്യത്യസ്തവും അതിലേറെ പുതുമകളുമായിട്ടായിരിക്കും ‘ജനം’ ജനങ്ങളുടെ മുമ്പിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: