കാക്കനാട് : ്രെഡെവിംഗ് പരിശീലനത്തിന്റെ ഭാഗമായി എറണാകുളം ആര്‍ടി ഓഫീസിനുവേണ്ടി ഹൈദ്രബാദില്‍ നിന്നും കൊണ്ടുവന്ന നൂതന ്രെഡെവിംഗ് സിമുലേറ്റര്‍ സ്ഥാപിക്കാന്‍ സ്ഥലമില്ലാതെ സിവില്‍ സ്റ്റേഷന്റെയുള്ളില്‍ വരാന്തയില്‍ കെട്ടിപ്പൊതിഞ്ഞു വെച്ചിട്ട് മാസം ഒന്നായി. ഇതുവരെയും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മെയ് 19 നാണ് 38 ലക്ഷം രൂപ വിലയുള്ള ഈ യന്ത്രം ഇവിടെ കൊണ്ടുവന്നത്. അതേപടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു കെട്ടി ഇത് വരാന്തയില്‍ വെക്കുകയല്ലാതെ മോട്ടോര്‍ വാഹന വകുപ്പിന് മറ്റു മാര്‍ഗമില്ല.
മോട്ടോര്‍ വാഹന വകുപ്പില്‍ പ്രതിമാസം ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ ഒഴുകുന്നത് എറണാകുളം ജില്ലയില്‍ നിന്നാണ്.എന്നിട്ടും ഈ യന്ത്രം സ്ഥാപിക്കാന്‍ കഴിയാത്ത വകുപ്പിന്റെ ഗതികേട് മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിനും ഇല്ല.
800 ചതുരശ്ര അടി വിസ്തീര്‍ണവും ,15 അടി ഉയരവും വേണം ഇത് സ്ഥാപിക്കാന്‍. സിവില്‍സ്റ്റേഷനില്‍ ഇതിനുള്ള സ്ഥലമില്ല.
ജില്ലാ കളക്റ്റര്‍ നല്‍കാമെന്നു പറഞ്ഞ സ്ഥലം മോട്ടോര്‍ വകുപ്പ് ട്രയിലിംഗ് കോണ്‍ഫറന്‍സ് നടത്തുന്ന സിവില്‍ സ്റ്റേഷന് വളപ്പിലെ ഷെഡ് ആണ്. ഇത് ശെരിയാക്കി ഉപയോഗിക്കാന്‍ പത്തു ലക്ഷം രൂപയോളം ചെലവു വരും. നല്ല ഇരുട്ടുള്ള രണ്ട് എയര്‍കണ്ടീഷനര്‍ ഉള്ള മുറിയില്‍ മാത്രമേ സിമുലേറ്റര്‍ വെക്കാവൂ. വിലയേറെയുള്ള ഈ യന്ത്രം സൗജന്യമായി ഉപയോഗപ്പെടുത്താനാവില്ല. ഏറ്റവും കുറഞ്ഞത് 50 രൂപ ചാര്‍ജ് ചെയ്യുമെന്നാണ് ഒരു മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞത്.
ടാറ്റായുടെ ഏറ്റവും പുതിയ മോഡലായ സെന്‍ ്രെഡെവിംഗ് ട്രെയിനിംഗ് സിമുലേറ്റര്‍ ആണിത് .വെര്‍ച്ച്വല്‍ സ്ക്രീനോട് കൂടിയ എല്ലാ ്രെഡെവിംഗ് സിസ്റ്റവുമുള്ള ്രെഡെവിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കാനുള്ള യന്ത്രമാണ് ഒരു മാസമായി അനാഥമായി സിവില്‍ സ്റ്റേഷന്റെ വരാന്തയില്‍ ഇരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: