മുംബയ്: ഇന്ത്യന്‍ ആണവ പരിപാടിയുടെ പിതാവെന്നറിയപ്പെടുന്ന പ്രമുഖ ആണവ ശാസ്ത്രജ്ഞന് ഹോമി ജെ ഭാഭയുടെ മുംബയ് മലബാര്‍ ഹില്‍സിലുള്ള വസതി ലേലം ചെയ്തു. 372 കോടി രൂപയ്ക്കാണ് വസതി ലേലം കൊണ്ടത്. വാങ്ങിയതാരെന്ന് രഹസ്യമാക്കി വച്ചിരിക്കുകയാണ്.
വസതി വില്‍ക്കാനുള്ള നീക്കം വലിയ വിവാദമുയര്‍ത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു പ്രമുഖ ശാസ്ത്രജ്ഞനും ഭാരത രത്ന ജേതാവുമായ സിഎന്‍ആര്‍ റാവുവിെന്റ ആവശ്യം. പഴയ ബ്രിട്ടീഷ് ശൈലിയില്‍ നിര്‍മ്മിച്ച വിശാലമായ ബംഗ്ലാവാണ് മെഹ്റന്ഗീര്. ഡോ. ഭാഭയുടേയും സഹോദരന് ജംഷഡിെന്റയും കൂടി വസതിയായിരുന്നു ഇത്.1966ല്‍ ഭാഭ വിമാനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് വസതി ജംഷഡിെന്റ കൈവശമായിരുന്നു. കലകളുടെ നല്ലൊരു ആരാധകന് കൂടിയായ ജംഷഡ് ബംഗ്ലാവും അതിലുള്ള വസ്തുക്കളടക്കം നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന് നല്‍കിയിരുന്നു. 2007ല്‍ അദ്ദേഹം മരിച്ചു.
ഭാഭയും ജംഷഡും താമസിച്ചിരുന്ന ബംഗ്ലാവാണ് സെന്റര്‍ ഇപ്പോള്‍ വിറ്റു തുലച്ചത്. ജംഷഡിെന്റ വില്പ്പത്രപ്രകാരമാണ് ഇത് വിറ്റതെന്നാണ് സെന്റര്‍ ചെയര്മാന് ഖുസ്രു സന്തൂക്ക് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: