തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ എത്തുന്നത് വരണ്ട വേനലില്‍. വളര്ച്ചാദുരിതം പഠിക്കാനെത്തുക കനത്ത മഴയത്തും. കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നത് ഇങ്ങനെയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് കേരളത്തിന്റെ പ്രകതി ഭംഗിയും നുകര്‍ന്ന് മടങ്ങുകയും നക്കാപിച്ച പണം അനുവദിക്കുകയുമായിരുന്നു പതിവ്. കേന്ദ്രത്തിലെ ഭരണമാറ്റംകൊണ്ടാണോ എന്നറിയില്ല. മഴദുരിതം പഠിക്കാന്‍ മഴയത്തുതന്നെ എത്തി. മുഖ്യമന്തി ഉല്പ്പെടെയുള്ളവരുമായി വിശദമായ ചര്‍ച്ച. തുടര്‍ന്ന് കാര്‍ഷികമേഖലയ്ക്കും വസ്തുവകകള്‍ക്കും ഉണ്ടായ നാശനഷ്ടം നേരില്‍ കണ്ട് വിലയിരുത്താനായി യാത്ര. തിരുവനന്തപുരം, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം ജനപ്രതിനിധികളുമായും തദ്ദേശവാസികളുമായും ചര്‍ച്ചനടത്തുകയും നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു.
കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് വേണ്ടുന്ന പരമാവധി വിവരങ്ങള്‍ കേന്ദ്രസംഘത്തെ ധരിപ്പിക്കണമെന്ന് മുഖ്യമന്ത്രി സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പതിവിന് വിരുദ്ധമായി സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴസംബന്ധിച്ച് മുന്‍വര്‍ഷ ങ്ങളിലെ അളവുമായി താരതമ്യം ചെയ്ത് കേന്ദ്രസംഘത്തിന് മുമ്പില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളില്‍ ശക്തമായ മഴയും തുടര്‍ന്ന് നാശനഷ്ടമുണ്ടായതും കേന്ദ്രസംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.
ഭവനനാശം, കൃഷിനാശം എന്നിവ ഉള്‍പ്പെടെ 12 ഇനങ്ങളിലായി 14165.332 ലക്ഷത്തിന്റെ നഷ്ടം സംസ്ഥാനത്തുണ്ടായത് ബോധ്യപ്പെടുത്തുന്നതിനോടൊപ്പം മുന്‍ കാലയളവില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കാന്‍ അപേക്ഷനല്കിയതും ലഭിച്ചതുമായ തുകയിലെ അന്തരവും വ്യക്തമാക്കി. കേന്ദ്രത്തിന് ലഭിച്ച റിപ്പോര്‍ട്ടിലെ കാലയളവിന് ശേഷമുള്ള നഷ്ടങ്ങള്‍ പ്രത്യേകം തയ്യാറാക്കണമെന്നും നേരിട്ട് ബോധ്യപ്പെടുന്നവയുടെ നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജോയിന്റ് സെക്രട്ടറി ഷൈലേഷ് പറഞ്ഞു.തുടര്‍ന്ന് കേന്ദ്രസംഘം രണ്ടായി തിരിഞ്ഞ് ജില്ലയില്‍ കാലവര്‍ഷക്കെടുതി നേരിട്ട സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. സംഘം വിളപ്പില്‍ശാല, നെയ്യാറ്റിന്‍കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ചു. പ്ലാനിങ് കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ ഡോ.എ. ചന്ദ്രശേഖര്‍, കേന്ദ്ര കൃഷി വകുപ്പ് ഡയറക്ടര്‍ ആര്.പി.സിങ്, കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രാലയത്തിലെ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആര്.പി.സിങ്, കുടിവെള്ള സാനിറ്റേഷന്‍ മന്ത്രാലയത്തിലെ ഡെപ്യൂട്ടി അഡ്വൈസര്‍ ജി. സുബ്രഹ്മണ്യന്, ധനകാര്യകമ്മീഷന് ഡെപ്യൂട്ടി ഡയറക്ടര്‍ മുകേഷ്കുമാര്‍, കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അസി.കമ്മീഷണര്‍ പ്രസന്ന വി.സേലിയന് എന്നിവരാണ് മറ്റ് കേന്ദ്ര സംഘാംഗങ്ങള്‍. സംഘം ഇന്ന് ആലപ്പുഴയില്‍ പര്യടനം നടത്തും.ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സബ് കളക്ടര്‍ കാര്ത്തികേയന്, പത്തനംതിട്ട എഡിഎം വി.ആര്.വിനോദ്, തഹസില്‍ദാര്‍മാര്‍, റവന്യൂ-കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കേന്ദ്ര സംഘത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: