കാക്കനാട്: എറണാകുളം ജില്ലയുടെ ആസ്ഥാനമായ കാക്കനാട്ടേക്ക് മറ്റു ജില്ലകളില്‍ നിന്നും എത്തുന്നവര്‍ ്രെപെവറ്റ് , ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റ്കള് തിരക്കുമ്പോള്‍ ഇവിടത്തുകാര്‍ക്ക് പറയാന്‍ എന്താണുള്ളത്.
പേരിന് ഒരു ബസ്സ്റ്റാന്റ് ഉണ്ടായിട്ടുപോലും അതെങ്ങിനെ ഉപയോഗപ്പെടുത്താം എന്നറിയാത്ത ഭരണവര്‍ഗമാണ് സിവില്‍ സ്റ്റെഷനും നഗരസഭയും ഭരിക്കുന്നതെന്ന് തോന്നിപ്പോകും. ഇതെങ്കിലും ഒന്ന് നേരെ ചൊവ്വെയാക്കി ബസ്സുകള്‍ക്ക് വന്നു പോകാനും നഗരത്തിലെ തിരക്ക് ഒഴിവാക്കാനും കഴിയുമായിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി കാക്കനാട് വന്നുപോകുന്നവര്‍ക്ക് ആകെക്കൂടി അറിയാവുന്നത് ജില്ലാ പഞ്ചായത്തിനു സമീപമുള്ള ബസ് സ്റ്റൊപ്പ് ആണ്.ജില്ലാ പഞ്ചായത്തിലേക്ക് കയറാനാവാതെ ബസ്സുകള്‍ ഇവിടെ നിരത്തി ഇട്ടിരിക്കും. രാവിലെയും വൈകുന്നേരവും വന്‍ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒരു പോലീസുകാരനെ മഷിയിട്ടു നോക്കിയാല്‍ ഇവിടെ കാണാന്‍ കഴിയില്ല. എന്നാല്‍ നഗരത്തിലെ പെട്ടിക്കടകളിലും ചായക്കടകളിലും ഇവരുടെ നിറസാന്നിധ്യമുണ്ടുതാനും.
കുറ്റം പറയരുതല്ലോ .. എല്ലാ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരും,ആഫീസും ഇവിടെയുണ്ട്. ഇവരാരും തന്നെ വാഹനങ്ങള്‍ ബസ്സ്റ്റാന്റ് ചുറ്റി പോകാനും പറയില്ല.
ഇന്‍ഫോപാര്‍ക്ക് , സെസ് , സിവില്‍ സ്റ്റഷനില്‍ ജോലിചെയ്യുന്നവര്‍, വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോകുന്നവര്‍, കെട്ടിടം പണിക്കെത്തുന്നവര്‍, സ്കൂള്‍, കോളേജ്, വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍, കച്ചവടക്കാര്‍ …ഇവരെല്ലാം ഇവിടുത്തെ ഗതാഗതക്കുരുക്കില്‍പെടുന്നു.
ബസ്സ്റ്റാന്റ് ഇപ്പോള്‍ ബസ്സുകളും,കാറുകളും, ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്ന സൗജന്യ കേന്ദ്രമായി മാറി. രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളവും. തൊട്ടടുത്തായുള്ള തൃക്കാക്കര നഗരസഭയുടെ സ്ഥലവും കൂടി ചേര്‍ത്ത് ്രെപെവറ്റ് , കെ എസ് ആര് റ്റി സി ബസ്സുകള്‍ക്ക് ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡും മള്‍ട്ടി ഷോപ്പിംഗ് കെട്ടിട സമുച്ചയവും നിര്‍മിച്ചു മഹാബലിയുടെ പേരും നല്കിയിരുന്നെങ്കില് എത്ര നന്നായേനേം. അതെങ്ങിനെയാ ..നഗരസഭയുടെ മധ്യത്തു തന്നല്ലേ മാലിന്യം ഇടാന്‍ നഗരസഭാ കുഴി വെട്ടിയത് എന്നാണ് .ഈ ബസ് സ്റ്റാന്‍ഡില്‍ ബസ്സുകള്‍ നിര്‍ത്തി ആളുകളെ കൊണ്ടുപോകുക…
പ്രതികരിക്കാൻ ഇവിടെ എഴുതുക: