അഹമ്മദാബാദ്: നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിെന്റ ഉയരം 121.92 മീറ്ററില്‍ നിന്ന് 138.68 മീറ്ററായി ഉയര്‍ത്താന്‍ നര്‍മ്മദാ കണ്ട്രോള് അതോറിറ്റി ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്കി. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്നലെ ന്യൂദല്‍ഹിയിലാണ് അതോറിറ്റിയുടെ യോഗം ചേര്‍ന്നത്.
ഇന്നലെത്തന്നെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പൂജ നടത്തി ഡാമിെന്റ ഉയരം കൂട്ടാനുള്ള ജോലികള്‍ തുടങ്ങിയതായി ഡയറക്ടര്‍ അറിയിച്ചു.മഴ കഴിഞ്ഞ് സെപ്തംബറിലേ ജോലിക്ക് വേഗത കൈവരൂ.
മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ദല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദിയോട് ഡാമിെന്റ ഉയരം കൂട്ടാന്‍ അടിയന്തരമായി അനുമതി തേടിയിരുന്നു.ഇതേത്തുടര്‍ന്നാണ് ഇന്നലെ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് ഉയരം കൂട്ടാന്‍ അനുമതി നല്‍കിയത്. 138.68 മീറ്ററാണ് പൂര്‍ണ്ണമായ ജലസംഭരണശേഷി.
ഉയരം കൂട്ടിയതോടെ 40 ശതമാനം കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാം,6.8 ലക്ഷം ഹെക്ടര്‍ കൂടുതല്‍ സ്ഥലത്ത് ജലസേചനം നടത്താം.
ഉയരം കൂട്ടിയാല്‍ രണ്ടു ലക്ഷം പേരെ മാറ്റിപ്പാര്പ്പിക്കേണ്ടിരുമെന്നാണ് നര്‍മ്മദാ ബചാവോ ആന്ദോളന് നേതാവ് മേധാ പട്കര്‍ പറയുന്നത്. 2008ലാണ് ഡാം ഭാഗികമായി പൂര്‍ത്തിയായത്. 163 മീറ്ററാണ് നിര്‍ദ്ദിഷ്ട ഉയരം. ഇപ്പോള്‍ 121 മീറ്ററാണ് ഉള്ളത്. ജലസേചനത്തിനും വൈദ്യുതി ഉല്പാദിപ്പിക്കാനുമുള്ളതാണ് ഡാം. നിരവധി സംസ്ഥാനങ്ങള്‍ക്ക് ഇതിെന്റ ഗുണം ലഭിക്കുന്നുണ്ട്.ഡാം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 12 ജില്ലകളിലും62 താലൂക്കുകളിലും 3393 ഗ്രാമങ്ങളിലുമായി 17920 ചതുരശ്ര കിലോമീറ്റര്‍ കൃഷി ഭൂമിയില്‍ ജലസേചനം സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: