അമ്പലപ്പുഴ: വീടും വാഹനവും വാഗ്ദാനം ചെയ്ത് പട്ടികജാതി യുവാവിനെയും ഭാര്യയെയും മതപരിവര്‍ത്തനം നടത്തി മുസ്ലീമാക്കി. വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്ലം ഇലമ്പള്ളൂര്‍ പെരുമ്പുഴ ബംഗാളുവിള വീട്ടില്‍ ടി.കെ. കരുണാകരന്റെ മകന് കലാധരന്‍,ഭാര്യ മാവേലിക്കര എണ്ണയ്ക്കാട് സ്വദേശിനി സിജി എന്നിവര്‍ക്കാണ് ദുരനുഭവം. വളഞ്ഞവഴിയില്‍ ജോലിക്കെത്തിയ യുവാവിനെയും കുടുംബത്തെയും പ്രദേശവാസിയായ മത്സ്യവ്യാപാരിയാണ് വാഗ്ദാനങ്ങള്‍ നല്കി മതം മാറ്റിയത്.
വളഞ്ഞവഴിയില്‍ കൂലിപ്പണിക്കെത്തിയതായിരുന്നു കലാധരന്‍. വാടകയ്ക്ക് താമസിക്കുന്നതിനിടെ ഇയാളെ പരിചയപ്പെട്ട മത്സ്യവ്യാപാരി മറ്റൊരു മൗലവിയെ ബന്ധപ്പെടുത്തുകയും പത്തനംതിട്ട നഗരത്തിലെ പള്ളിയിലെത്തിച്ച് മതം മാറ്റുകയുമായിരുന്നു. പിന്നീട് ഇവരുടെ പേരുകള്‍ മുസ്തഫയെന്നും സാജിതയെന്നുമാക്കി മാറ്റി. നാലുസെന്റ് സ്ഥലം, ഓട്ടോറിക്ഷ എന്നിവ നല്‍കാമെന്നായിരുന്നു വാഗ്ദാനം. പൊന്നാനിയിലെത്തിച്ച് മതപഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനുശേഷം ആസാമില്‍ പരിശീലനത്തിന് പോകണമെന്നും മറ്റ് അഞ്ച് കുടുംബങ്ങളെ കൂടി മതം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഏതാനും ദിവസം മുമ്പ് കലാധരന്റെ ഭാര്യയെ പ്രസവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതം മാറുന്നതിനായി നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും, ഭാര്യ ആശുപത്രിയിലായതിനാല്‍ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് കലാധരന്‍ വളഞ്ഞവഴിയിലെ മത്സ്യവ്യാപാരിയായ മതംമാറ്റ ഏജന്റിനെ വീണ്ടും സമീപിച്ചു. ഇതനുസരിച്ച് പുന്നപ്രയിലെ പള്ളിയിലേക്ക് വരാന്‍ മത്സ്യവ്യാപാരി കലാധരനോട് ആവശ്യപ്പെട്ടു.
പള്ളിയിലെത്തിയ കലാധരനോട് സഹായം നല്‍കേണ്ടത് അല്ലാഹുവാണെന്നും ഖുറാന് പഠിച്ചയാള്‍ സഹായം ചോദിക്കേണ്ടതില്ലെന്നും പറഞ്ഞു. ആവശ്യമാണെങ്കില്‍ നാട്ടിലെ മുസ്ലിം വീടുകളില്‍ പോയി ഭിക്ഷ യാചിക്കാന്‍ ആവശ്യപ്പെട്ടു. ഹിന്ദുമതത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി ഇസ്ലാം ആയതാണെന്ന് പറഞ്ഞാല്‍ സഹായങ്ങള്‍ ലഭിക്കുമെന്നും പറഞ്ഞു. ഭിക്ഷയെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കലാധരനെ മത്സ്യവ്യാപാരിയുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ് കലാധരന്‍. തന്നെ മര്‍ദ്ദിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കാട്ടി ഹാറൂണ്‍, ആന്ധ്രാ സ്വദേശി ആരിഫ് തുടങ്ങിയവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി, കളക്ടര്‍, അമ്പലപ്പുഴ സിഐ എന്നിവര്‍ക്ക് പരാതി നല്കി.
എ.എം. ജോജിമോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: