കൊച്ചി: ന്യൂനപക്ഷ കമ്മിഷനു മുമ്പിലെത്തിയത് വിവിധ ആവശ്യങ്ങള്‍. നിലവിലുള്ള ഒ.ബി.സി. സ്കോളര്‍ഷിപ്പ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മെക്ക ജനറല്‍ സെക്രട്ടറി അലി ആവശ്യപ്പെട്ടു. നിലവില്‍ കേരളത്തില്‍ മറ്റൊരു പദ്ധതിയില്‍ ലത്തീന്‍ കത്തോലിക്കരും മുസ്ലീങ്ങളും ഉള്‍പ്പെടുന്നതിനാല്‍ കേന്ദ്ര പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കമ്മിഷന് ഇടപെടണമെന്നാണ് ആവശ്യം. ഇതുള്‍പ്പടെ എട്ടോളം നിര്‍ദേശങ്ങളാണ് മെക്ക കമ്മിഷനു മുമ്പാകെ സമര്‍പ്പിച്ചത്.
വിദ്യാഭ്യാസ വകുപ്പില്‍ ജില്ലയില്‍ 25 എല്‍.പി.എസ്. അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആയപ്പോള്‍ എന്‍.ജെ.ഡി. ഒഴിവിലുള്ള രണ്ട് ന്യൂനപക്ഷാംഗങ്ങള്‍ക്ക് ഇതു നിയമനത്തിനുള്ള നടപടി ആയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കമ്മിഷന് നിര്‍ദേശം നല്കി. പരിമിതമായ സൗകര്യത്തില്‍ കളക്ട്രേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്ലുകളെ ജില്ലാതലത്തില്‍ ഓഫീസുകളായി മാറ്റണമെന്നും നിര്‍ദേശത്തിലുണ്ട്.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ കാര്യം കൂടി പ്രത്യേകം രേഖപ്പെടുത്തിയാലേ ഇവര്‍ക്കായി പണം മാറ്റിവയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും കമ്മിഷന് ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന് പ്രസിഡന്റായ സി.കെ.അയ്യപ്പന്‍കുട്ടി ആവശ്യപ്പെട്ടു.കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത്തരത്തില്‍ 45 ശതമാനം അനുവദിക്കാന്‍ ഉത്തരവായിരുന്നുവെങ്കിലും പിന്നീടത് 15 ശതമാനമായതായി മറ്റൊരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ റാണി മത്തായി പറഞ്ഞു. ബ്ലോക്ക് തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സൗജത്ത് ജബ്ബാര്‍ ആവശ്യപ്പെട്ടു.
പശ്ചിമകൊച്ചിയിലെ രണ്ടു മുതല്‍ എട്ടുവരെ ഡിവിഷനില്‍ താമസിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ സീറോ ലാന്‍ഡ്ലെസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും 5450 അപേക്ഷകര്‍ ഇതിനായുണ്ടെന്നും സണ്‍റൈസ് കൊച്ചി പ്രവര്ത്തകന് അബ്ദുനാസര്‍. ഇവിടുത്തെ ന്യൂനപക്ഷങ്ങളില്‍ 60 ശതമാനവും ഭൂ-ഭവന രഹിതരാണെന്നും ഇവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നുമാണ് ആവശ്യം. പശ്ചിമകൊച്ചിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഉപപരിശീലന കേന്ദ്രം തുടങ്ങണമെന്നും ആവശ്യമുയര്‍ന്നു.
കായലോരങ്ങളില്‍ താമസിക്കുന്ന ന്യൂനപക്ഷ വിഭാഗം നേരിടുന്ന പ്രധാന പ്രശ്നം സി.ആര്.ഇസഡ് നിയമത്തിന്റേതാണെന്നും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും ഇത് തടസമാകുന്നതായും മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് ദിനകരന്. എന്‍.സി.എ. ഒഴിവുകളില്‍ ലത്തീന്‍ സമുദായത്തിന് അവര്‍ പഠിക്കാത്ത മേഖലകളിലുള്ള ജോലിയാണെന്നും ഇക്കാര്യങ്ങളില്‍ പുനര്‍വിചിന്തനം വേണമെന്നും വി.ജെ.ഹൈസിന്ത് പറഞ്ഞു.
പ്രൊഫഷണല്‍ കോളേജുകളില്‍ കേന്ദ്രം നല്കുന്ന 30000 രൂപയുടെ സ്കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കുന്നതായും ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടവകകളിലും മഹലുകളിലും ന്യൂനപക്ഷക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്ന് എം.എസ്.എസ്. പ്രതിനിധി നിര്‍ദേശിച്ചു.
പരാതികളില്‍ രമ്യമായ പരിഹാരത്തിന് ശ്രമിക്കുമെന്ന് കമ്മിഷന് ചെയര്മാന് വീരാന്‍കുട്ടി ഉറപ്പുനല്‍കി. കമ്മിഷന് അംഗങ്ങളായ അഡ്വ..വി.വി.ജോഷി, അഡ്വ.മറിയുമ്മ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു. കമ്മിഷന് സെക്രട്ടറി മുഹമ്മദ് റാഫി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: