കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സര്‍ ഡോ. എം. അബ്ദുള്‍സലാം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്ജ്. വിസി അധിക ശമ്പളം പറ്റുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ലാത്തിച്ചാര്‍ജ്ജില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍വകലാശാലയിലേക്ക് 12 മണിയോടെ പ്രകടനമായാണ് എസ്എഫ്ഐ വന്നത്. സര്കലാശാലയ്ക്കു മുന്നില്‍ വച്ച് പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ കല്ലേറുമുണ്ടായി.
തുടര്‍ന്ന് പൊലീസ് ലാത്തിവീശിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണുപോയ വിദ്യാര്‍ത്ഥികളെ പൊലീസ് പൊതിരെ തല്ലി. പൊലീസുകാരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: