പാലക്കാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും രേഖകളില്ലാതെ കുട്ടികളെ കടത്തിയ സംഭവത്തില്‍ സംസ്ഥാനത്തുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷണം ഇപ്പോഴും ഇഴയുന്നു. ഇതുവരെയും കുട്ടികളെ കൊണ്ടു വന്ന അനാഥലയത്തിന്റെ ഉടമകളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നു.
കോഴിക്കോട്ടെ മുക്കം മുസ്ലീം ഓര്‍ഫനേജിലേക്കും മലപ്പുറത്തെ വെട്ടത്തൂരിലുള്ള അന്വാഹുല് ഹുദ കോംപ്ലക്സ് യത്തീംഖാനയിലേക്കുമാണ് കുട്ടികളെ കൊണ്ടുവന്നത്. ബംഗ്ലാദേശ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരെ കടത്തിക്കൊണ്ടു വന്നിട്ടും ഉന്നതതല അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പണം കൊടുത്ത് കുട്ടികളെ വാങ്ങിയതെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇപ്പോള്‍ മലമ്പുഴയിലും മുട്ടിക്കലിലും തൃശ്ശൂരിലെ ജുവൈനല്‍ ഹോമിലുമാണ് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്. ബീഹാര്‍, പാറ്റ്ന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ആദ്യം 456 കുട്ടികളെയും പിറ്റേന്ന് ബംഗ്ലാദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് 123 കുട്ടികളെയുമാണ് കൊണ്ടുവന്നത്.
ഇതില്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന് പറഞ്ഞ് അനാഥലയങ്ങളിലേക്ക് വിട്ടു. ബാക്കിയുള്ള കുട്ടികളെയാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാല മന്ദിരങ്ങളിലേക്ക് മാറ്റിയത്. ഇത്രയും കുട്ടികള്‍ ഒന്നിച്ച് വന്നതോടെ ജുവൈനല്‍ ഹോമുകാരും ദുരിതത്തിലായി. കുട്ടികള്‍ക്ക് ഇപ്പോള്‍ ദുരിത ജീവിതമാണ്.ഭാഷ മനസിലാകാത്തതും പ്രശ്നം സ്യഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തുള്ള കണ്ണികളെ രക്ഷിക്കാന്‍ ഉന്നത തല നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. ഇതുവരെ ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ നാഥ് നഗറില്‍ അബ്ദുള്‍ ഹാത്തി അന്‍സാരി(32), മൗലാനാ ഫൈസുള്ള(26), ബിഹാറിലെ ബാഖജില്ലയിലെ ചാപ്രി വില്ലേജുകാരനായ മുഹമ്മദ് ആലംകീര്(24), ജാര്‍ഖണ്ഡിലെ ഘൊഡ്ഡ ജില്ലക്കാരനായ മുഹമ്മദ് ബ്രിഷ് ആലം(31) എന്നിവരെ 456 കുട്ടികളെ കടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാളിലെ മാര്‍ദ ജില്ലക്കാരായ അബൂബക്കര്‍(50), മണ്‍സൂര്‍(42), ജാഹിര്‍(56), ബക്കര്‍(49) എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അനാഥാലയത്തിലെ ഒരാളെ പോലും കസ്റ്റഡിയിലെടുത്തിട്ടില്ല. ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെങ്കിലും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: