ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഐ.വൈ.എയര്‍. കൃഷ്ണറാവുവിനെ നിര്‍ദ്ദേശിച്ചു. 1979 ബാച്ചിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ റാവു നിലവില്‍ ലാന്റ് അഡ്മിനിസ്ട്രേഷന് ചീഫ് കമ്മീഷണറാണ്. നിയമനത്തിനു മുന്നോടിയായി റാവു ഇന്നലെ സംസ്ഥാന ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹനെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. ജൂണ്‍ രണ്ടിന് റാവു ചീഫ് സെക്രട്ടറിയായി അധികാരമേല്‍ക്കും.
റവന്യൂ, ധനകാര്യം, വ്യവസായം, കാര്‍ഷികം, തുടങ്ങിയ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള റാവു തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന എന്‍. കിരണ്‍കുമാര്‍ റെഡ്ഡി ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് പി.കെ. മൊഹന്തിയെയായിരുന്നു. കൃഷ്ണറാവുവിന് പ്രത്യേക ചീഫ് സെക്രട്ടറി റാങ്കുള്ളതിനാല്‍ പരിഗണന അദ്ദേഹത്തിനു ലഭിച്ചു. നാല്‍ഗൊണ്ട, ഖമ്മം എന്നിവിടങ്ങളില്‍ കളക്ടറായും റാവു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: