കൊല്‍ക്കത്ത: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി മാറ്റി. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയ്ക്കാകില്ലെങ്കിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളേയും ബംഗാള്‍ മന്ത്രിയേയും ചടങ്ങിന് അയക്കും. സംസ്ഥാന ധനകാര്യ മന്ത്രി അമിത് മിത്ര, തൃണമൂല്‍ ദേശീയ സെക്രട്ടറി മുകുള്‍ റോയ് എന്നിവര്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദിക്കെതിരെയുണ്ടായ മമതയുടെ പരാമര്‍ശങ്ങളും അതേതുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കടുത്ത തീരുമാനമെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ നിലപാട് മാറ്റാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. തുടര്‍ന്ന് മുമ്പെടുത്ത തീരുമാനം തിരുത്തി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷ കൂടിയായ മമത തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: