പാലാ: പാലായിലെയും പരിസരപ്രദേശങ്ങളിലും ജലാശയങ്ങളില്‍ വെള്ളം വറ്റിയതോടെ മണ്ണെടുപ്പും വ്യാജ പാസ് ഉപയോഗിച്ച് അനധികതമായി മണ്ണ് കടത്തലും പാടം നികത്തലും വ്യാപകമാകുന്നു. കോട്ടയം പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാലായിലെ കടവുകളില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി മണല്‍ കടത്താന്‍ ഉപയോഗിച്ച 5 ടിപ്പര്‍ ലോറികളും ഒരു ജെസിബിയും പിടിച്ചെടുത്തു. റെവന്യൂ, ജിയോളജി, പോലീസ് വകുപ്പുകളുടെ അനുമതിയില്ലാതെ മണ്ണ് കടത്താന്‍ ശ്രമിച്ച ലോറികളാണ് പിടിച്ചെടുത്തത്. മീനച്ചിലാറ്റിലെ പന്തത്തല കടവ് ഭാഗത്തുനിന്നാണ് ലോറികളും ജെസിബിയും പിടികൂടിയത്. ഇവയുടെ ഡ്രൈവര്‍മാരെയും പിടികൂടിയിട്ടുണ്ട്. അവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പാടം നികത്തുന്നതിനാണ് ലോറികളില്‍ മണ്ണെത്തിച്ചത്. പാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍, സി.ഐ. ക്രിസ്പിന് സാം, എസ്ഐ. കെ.പി. തോംസണ്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: