പാലക്കാട്: യുഡിഎഫിന്റെ പാലക്കാട്ടെ കനത്ത പരാജയം സംബന്ധിച്ച് വിവാദം കൊടുമ്പിരികൊണ്ടിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. കനത്ത തോല്‍വിക്ക് കാരണക്കാരന്‍ ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രനാണെന്ന് ചുണ്ടിക്കാട്ടി നഗരത്തില്‍ ബോര്‍ഡുകളും കോലവും പ്രത്യക്ഷപ്പെട്ടു.
വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പാലക്കാട് ഇതിനെതിരെ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. അക്കൂട്ടര്‍ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നു. ലക്ഷങ്ങള്‍ വാങ്ങിയാണ് വീരേന്ദ്രകുമാറിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ 1820 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രം ജയിച്ച എം.ബി.രാജേഷ് ഇത്തവണ ഒരു ലക്ഷത്തിലെറെ വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് പാലക്കാട് എത്തിയപ്പോള്‍ പാലക്കാട്ടെ തോല്‍വി സംബന്ധിച്ച് അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല് എ മാരുടെ മണ്ഡലത്തില്‍ വന്‍ വോട്ട് ചോര്‍ച്ചയും സുധിരന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പാലക്കാട്,പട്ടാമ്പി മണ്ഡലങ്ങളിലാണ് വോട്ട് ചോര്‍ന്നിട്ടുള്ളത്. ഇതില്‍ തന്നെ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തില്‍ സോഷ്യലിസ്റ്റ് ജനതയുടെ പരാതി പ്രകാരം ആര്.ബാലകൃഷ്ണപിള്ള ചെയര്‍മാനായി തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
സമിതി പാലക്കാട് എത്തി തെളിവെടുപ്പ് നടത്തുന്നതോടെ ഗ്രൂപ്പ് പോര് തെരുവിലേക്ക് ഇറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുസ്ലിംലീഗ് കൈകഴുകാനുള്ള ശ്രമം തുടങ്ങി. എം പി വീരേന്ദ്രകുമാറിനെ പാലക്കാട്ട് പരാജയപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് കഴിഞ്ഞ ദിവസം ലീഗ്പത്രത്തിലുടെ വെളിപ്പെടുത്തിയിരിക്കുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: