പൊന്‍കുന്നം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ചിറക്കടവ് പഞ്ചായത്തില്‍ മികച്ച നേട്ടം. പഞ്ചായത്തിലെ 25 ബൂത്തുകളില്‍ ഒന്‍പത് ബൂത്തുകളില്‍ ഒന്നാം സ്ഥാനത്തും ആറ് ബൂത്തുകളില്‍ രണ്ടാം സ്ഥാനത്തും എത്തിയ ബിജെപി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയായിരുന്നു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിന് ലഭിച്ച വോട്ടില്‍ നിന്നുമാണ് ബിജെപി ഈ നേട്ടം കൊയ്തത്. ആകെ 5,658 വോട്ടാണ് പഞ്ചായത്തില്‍ ബിജെപി സ്വന്തമാക്കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 1,898 വോട്ടുകള്‍ മാത്രമാണ് നേടിയത്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നാല് മെമ്പര്‍മാരാണ് ബിജെപിയ്ക്കുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള വാര്‍ഡുകളിലാണ് ബിജെപി വോട്ടിങ്നില മെച്ചപ്പെടുത്തിയത്. ഇടതുവലതു കക്ഷികളുടെ പരമ്പരാഗത വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാനും ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്.
മധ്യകേരളത്തില്‍ ആദ്യമായിട്ടാണ് പഞ്ചായത്ത് തലത്തില്‍ ബിജെപിയുടെ സ്വാധീനം ഇത്തരത്തില്‍ ശക്തിപ്രാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചിറക്കടവ് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. നിലവിലെ എല്‍ഡിഎഫ് കോട്ടയായിരുന്ന വാര്‍ഡില്‍ 252 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ പൊന്‍കുന്നം ടൗണ്‍ ഉള്‍പ്പെടുന്നതാണ് ചിറക്കടവ് പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ബിജെപിയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടികൊടുത്ത പഞ്ചായത്തും ചിറക്കടവാണ്. വാഴൂര്‍, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി എന്നീ പഞ്ചായത്തുകളിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.
കുന്നുംഭാഗം, പൊന്‍കുന്നം, മന്ദിരം, കെവിഎംഎസ്, തെക്കേത്തുകവല, ചെറുവള്ളി, ചിറക്കടവ്, ഗ്രാമദീപം, കൈലേത്തുകവല, കുന്നുംഭാഗം എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് മുന്പിലെത്താന് കഴിഞ്ഞു. മറ്റ് ബൂത്തുകളില്‍ ഇരുമുന്നണികളുടെയും ഒപ്പത്തിനൊപ്പമാണ് ബിജെപി. നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് മുന്നണികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപി രണ്ടാമതെത്തിയെന്നതും ശ്രദ്ധേയമാണ്. ചിട്ടയോടെയും, അച്ചടക്കത്തോടെയുമുള്ള പ്രവര്‍ത്തനമാണ് ബിജെപിയെ ചിറക്കടവ് പഞ്ചായത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: