ന്യൂദല്‍ഹി: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയില്ലാതെ കരിങ്കല്‍ ക്വാറികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച് നിലപാട് അറിയിക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി. കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് ഉള്ളത്. ഇവിടങ്ങളില്‍ പ്രത്യേക പാരിസ്ഥിതിക അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണിച്ച് ഗോവ ഫൗണ്ടേഷന് നല്കിയ ഹര്‍ജിയിലാണ് ട്രൈബൂണല്‍ സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചത്.
ജൂലൈ 7 ന് വീണ്ടും കേസ് പരിഗണിക്കുന്നതിന് മുമ്പായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: