മൂവാറ്റുപുഴ: ഇടമലയാര്‍ ജ ലസംഭരണിയില്‍ ഒന്നരമാസത്തോളമായി അകപ്പെട്ടുകിടക്കു ന്ന കാട്ടാനയുടെ ആരോഗ്യസ്ഥിതിയിലും രോഗത്തിലും പുരോഗതിയുണ്ടെന്ന് വനംവകുപ്പ് വ്യ ക്തമാക്കുന്നു.
ഡോ. ഈസയു ടെ നേതൃത്വത്തില്‍ ഡോ. സുനില്‍ ഡോ. ശശീന്ദ്രദേവ് എന്നിവരുടെ നേ തൃത്വത്തില്‍ ആരംഭി ച്ച വിദഗ്ധ ചികിത്സയെ തുടര്‍ന്ന് പരിക്കുപറ്റിയ മുന്‍ ഭാഗത്തെ ഇടത് കാ ലിന്റെ നീര് കുറഞ്ഞെന്നും കര യ്ക്ക് കയറി നടന്നു തുടങ്ങിയെ ന്നും വനം വകുപ്പ് പറയുന്നത്.
ആനയുടെ ആരോഗ്യം നിലനിര് ത്തുന്നതിനായി സോയാബീന്‍ വേവിച്ച് ശര്‍ക്കര ചേര് ത്തും കൂടാതെ അരിഞ്ഞ പനമ്പട്ടയും, മാമ്പഴവും, കറുകപ്പു ല്ലും, പൈനാപ്പിളും നല്കി വരുന്നുണ്ട്. കൂടുതല്‍ സമയം വെള്ളത്തില്‍ സഞ്ചരിച്ചിരുന്ന ആന ഇപ്പോള്‍ പകുതിസമയം കരയ് ക്ക് കയറി നില്‍ക്കുകയാണ്. ഉച്ചയോടെ മാത്രം വെള്ളത്തില്‍ ഇ റങ്ങി നീന്തുന്നുള്ളുവെന്നും വനംവകുപ്പ് പറയുന്നത്.
കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ഡിഎഫ്ഓയുടെ നോതൃത്വത്തി ല്‍ ഡോ. സുനിലും ശശീന്ദ്രദേ വും ആനയെ സന്ദര്‍ശിച്ച് ചികിത്സയുടെ പുരോഗതിയും ആരോഗ്യസ്ഥിതിയും വിലയിരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരമാസം പിന്നിടുമ്പോഴും ആന യെ കരയ്ക്ക് കയറ്റി യഥാര്‍ത്ഥ ചികിത്സയും സംരക്ഷണവും ന ല്കുന്ന തരത്തില്‍ വിദഗ്ധ ഡോക്ടര്‍ പാനലിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല.
ഇടമലയാര്‍ റെയ്ഞ്ച് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ ആ നയുമായി നല്ല ഇണക്കത്തിലുമാണെന്നും ആന ഇപ്പോള്‍ കൂടുതല്‍ സമയം കരയ്ക്ക് കയറുന്നുണ്ടെന്ന് വ്യക്തമാക്കുമ്പോഴും ആനയെ കരയ്ക്ക കയറ്റി രക്ഷപ്പെടുത്തി വിടുവാന്‍ കഴിയില്ലെന്നുള്ള നി ലപാടിലാണ് വനംവകുപ്പ്. മയക്കുവെടി വെച്ചാല്‍ ആന വെള്ളത്തില്‍ വീണ് മരണപ്പെടുമെന്നാ ണ് ഇവര്‍ പറയുന്നത്.
കരയ്ക്ക് കയറി നടക്കുക യും വനംവകുപ്പുമായി സഹകരിക്കുകയും ചെ യ്യുന്ന ഈ പിടിയാനയെ വൈല്‍ഡ് ലൈഫില്‍ പ്പെട്ട ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ കഴിവുള്ള റസ്ക്യൂ ടീമുകള്‍ ത ന്നെ നമ്മൂടെ രാജ്യത്ത് ലഭിക്കുമെന്നിരിക്കേ അത് ഉപയോഗപ്പെടുത്താനോ ആനയെ രക്ഷിക്കാ നോ വനം വകുപ്പ് മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെയും തയ്യാറാകാത്തതില്‍ ദുരൂഹത നിലനില്ക്കുന്നു.
ആനയുടെ കാലിലെ നീര് കുറഞ്ഞുവെന്നു പറയുമ്പോഴും കാലില്‍ രൂപപ്പെട്ട മുടന്ത് ആ നയ്ക്ക് നടന്ന് നീങ്ങുന്നതിന് ഇപ്പോള്‍ തടസ്സമായിട്ടുണ്ട്. ഇങ്ങനെയിരിക്കുന്ന ആന നിലവിലു ള്ള ചികിത്സ കൊണ്ട് നടന്ന് ത ന്നെ കാട്ടിലേക്ക് കയറുമെന്നു ള്ള പ്രചരണവുമായിട്ടാണ് വനം വകുപ്പ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: