കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്രാ ആനുകൂല്യം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗതാഗത വകുപ്പ് കമ്മീഷണര്‍ ഋഷിരാജ്സിങിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെ തുടര്‍ന്ന് പോലീസ് വകുപ്പും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി കാഞ്ഞിരപ്പള്ളി ബസ്സ്റ്റാര്ന്റില് പരിശോധന നടത്തി. പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂള്‍, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
അവധികാലത്ത് സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കണമെന്ന് മേലധികാരികളുടെ നിര്‍ദ്ദേശം ചില ബസുടമകള്‍ പാലിക്കുന്നില്ലായെന്ന് കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യക്തമായി. ചേനപ്പാടി- കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടുകളിലോടുന്ന നാല് ബസുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നിഷേധിക്കുന്ന ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി. അധ്യയനവര്‍ഷം ആരംഭിക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെയും ബസുകളില്‍ കയറ്റാന്‍ വിസമ്മതിക്കുന്നതിെനതിയെും നിയമനടപടികള്‍ക്ക് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്ത് ക്യൂ നിര്‍ത്തി അപമാനിക്കുന്നത് പതിവ് കാഴ്ച്ചയാണ്. അധികൃതര്‍ പരിശോധനന കര്‍ശനമാക്കിയാല്‍ ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റത്തിന് അറുതി വരുത്താനാകും. സ്്കൂള്‍ സമയങ്ങളില്‍ സ്റ്റാന്റില്‍ വനിതാ പോലീസിന്റെ സേവനം ഉറപ്പാക്കണമെന്നും ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: