ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ 294 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ തെലങ്കാനരാഷ്ട്രസമിതിയും, സീമാന്ധ്രയില്‍ തെലുങ്കുദേശം പാര്‍ട്ടിയും ഉജ്ജ്വല വിജയം നേടി. തെലങ്കാനയില്‍ 119 നിയമസഭാ സീറ്റുകളിലേക്കും, സീമാന്ധ്രയില്‍ 175 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്‍. ചബ്രാബുനായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി-ബിജെപി സഖ്യമാണ് സീമാന്ധ്രയില്‍ വിജയം കുറിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി ഹൈദരാബാദിന്റെ മണ്ണില്‍ വിജയം കാണുന്നത്.
ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് തെലങ്കാനയില്‍ ഭൂരിപക്ഷം നേടിയപ്പോള്‍ സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിനെ നയിക്കാനുള്ള അവസരം കൂടിയാണ് ടിആര്‍എസിന് ലഭിച്ചത്. തെലങ്കാനയിലെ പത്ത് ജില്ലകളിളും സീമാന്ധ്രയില്‍ 13 ജില്ലകളും വിധി നിര്‍ണയത്തില്‍ പങ്കാളികളായി. തെലങ്കാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ ആന്ധ്രാപ്രദേശിലെ ലോക്സഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദീര്‍ഘകാലത്തിനുശേഷം സീമാന്ധ്രയില്‍ ടിഡിപി അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റുപോലും സ്വന്തമാക്കാതെ പരാജയമേറ്റുവാങ്ങേണ്ടിവന്നു. വലിയ ഭൂരിപക്ഷം സ്വന്തമാക്കി തെലങ്കാനയില്‍ ടിആര്‍എസ് അത്ഭുതം സൃഷ്ടിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ആദ്യ സര്‍ക്കാരിനെ ചന്ദ്രശേഖരറാവു എന്ന ജനനായകന് ഇനി നയിക്കും. തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റുകളില്‍ ടിആര്‍എസിനു ലഭിച്ചത് 64 സീറ്റുകളാണ്. തെലുങ്കു ദേശം പാര്‍ട്ടി 22 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് 20 സീറ്റുകള്‍ നേടി. ബിജെപി ഒരു സീറ്റും സ്വന്തമാക്കി. സിപിഐക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല. എഐഎംഎഎം ആറ് സീറ്റുകളും സ്വന്തമാക്കി. സീമാന്ധ്രയില്‍ ആകെയുള്ള 175 സീറ്റുകളില്‍ 104 സീറ്റും പിടിച്ചടക്കി ടിഡിപി ഭൂരിപക്ഷം നേടി. ജഗന്മോഹന് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍കോണ്‍ഗ്രസ് 68 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി ഒരു സീറ്റ് സ്വന്തമാക്കി. ടിആര്‍എസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഒരു സീറ്റു പോലും സ്വന്തമാക്കാന്‍ സാധിച്ചില്ല. സീമാന്ധ്രയിലെ പാര്‍ട്ടിയുടെ വിജയം ജനങ്ങളുടെ വിജയമാണെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: