തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ പറഞ്ഞ ഒരു കാര്യമുണ്ട്. താന്‍ പരാജയപ്പെട്ടാല്‍ അത് ടു ജി അഴിമതിമൂലമാണെന്ന് വിലയിരുത്തപ്പെടുമെന്ന്. ഗ്രൂപ്പ്കള്ക്കതീതമായി കോണ്‍ഗ്രസില്‍ സമ്മര്ദ്ദമുണ്ടാക്കാനായിരുന്നു ആ പ്രസ്താവനയെങ്കിലും അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
അഹന്തയും ധാര്‍ഷ്ട്യവുമായിരുന്നു ചാക്കോയുടെ എന്നത്തെയും മുഖമുദ്ര. ജെപിസി അദ്ധ്യക്ഷനായിരിക്കുമ്പോള്‍ രാജ്യം അത് ദര്‍ശിച്ചതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും അതേ ധാര്‍ഷ്ട്യത്തോടെ തന്നെയായിരുന്നു മണ്ഡലം തെരഞ്ഞെടുക്കുന്ന കാര്യത്തിലും പിന്തുടര്ന്നത്. ചാലക്കുടിയിലെ എംപിയായിരുന്ന കെ.പി. ധനപാലനെ തൃശൂരിലേക്ക് മാറ്റി ചാലക്കുടി പിടിച്ചടക്കി സ്ഥാനാര്‍ത്ഥിത്വം ചാക്കോ ഹൈക്കമാന്റ് സ്വാധീനത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ അത് സാധാരണകോണ്ഗ്രസ് പ്രവര്‍ത്തകരെ മാത്രമല്ല ഈഴവ സമൂഹത്തെക്കൂടി പിണക്കുന്ന നടപടികൂടിയായിരുന്നു. രാജ്യമാകെ ടൂ ജി സ്പെക്ട്രം തുടങ്ങി യുപിഎയുടെ അഴിമതിക്കെതിരെ ജനവികാരമുണരുമ്പോള് അതില്‍ നിന്നെല്ലാം രക്ഷനേടുവാന്‍ സുരക്ഷിതമണ്ഡലമായിട്ടാണ് ചാക്കോ ചാലക്കുടിയെ കണ്ടത്.
തൃശൂരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പും വിജയിച്ച് കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കില്ലെന്നപ്രതിഛായയും മറ്റൊരു മണ്ഡലം തേടുവാന്‍ ചാക്കോയെ പ്രേരിപ്പിച്ചത്. എതിരാളിയായി എത്തിയത് സിനിമാതാരമാണെന്നതും വിലകുറച്ച് തന്നെ കരുതി. അഴിമതിയും വിലക്കയറ്റവും ജനങ്ങളുടെ അസംതൃപ്തിയും തിരിച്ചറിയുവാന്‍ ചാക്കോക്കായില്ല. എങ്ങനെ വന്നാലും സുരക്ഷിത മണ്ഡലം കൈവിടില്ലെന്ന ഈ ദേശീയനേതാവിന്റെ അമിത ആത്മവിശ്വസവും ധാര്ഷ്ട്യത്തിനുമാണ് ജനം തിരിച്ചടി നല്‍കിയിരിക്കുന്നത്.
സൗമ്യതയുടെ ജനകീയമുഖമാണ് തൃശൂരില്‍ വിജയിച്ച സിപിഐ സ്ഥാനാര്‍ത്ഥി സി.എന്‍. ജയദേവനൈ തുണച്ച ഒരു ഘടകം. മണ്ഡലം മാറി കെ.പി.ധനപാലന് മത്സരിക്കുവാന്‍ എത്തിയതും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളും ജയദേവനെ ഏറെ തുണച്ചു. പോരാത്തതിന് നാട്ടുകാരനായ സ്ഥാനാര്‍ത്ഥിയെന്ന പ്രത്ഛായയും ഏറെ ഗുണം ചെയ്തു.
മന്ത്രി സി.എന്‍.ബാലകൃഷ്ണന് ഉള്‍പ്പടെയുള്ള ഐഗ്രൂപ്പുകാര്‍ വേണ്ടത്ര സഹകരിച്ചില്ലായെന്ന ആക്ഷേപം സംബന്ധിച്ച വിഴുപ്പലക്കുകളാണ് തൃശൂരിലെ കോണ്‍ഗ്രസിലിപ്പോള്‍. ഇതൊരു പുതിയ തുടക്കമാണ്.
എന്‍. പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: