കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി സംസ്ഥാന മുന്‍ ട്രഷറര്‍ കെ. കൃഷ്ണാനന്ദ പൈയുടെ മൃതദേഹം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും നൂറുകണക്കിനാളുകളുടെയും സാന്നിധ്യത്തില്‍ മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 നായിരുന്നു അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടുകൂടി കാഞ്ഞങ്ങാട്ടെത്തിച്ച മൃതദേഹം ബിജെപി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് അനുശോചനയോഗവും നടന്നു. ഇന്നലെ രാവിലെ 9 മണിയോടെ മേലാങ്കോട്ടെ വീട്ടില്‍ നടന്ന സംസ്കാര ചടങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. ബിജെപി നേതാക്കളായ വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്, മടിക്കൈ കമ്മാരന്, കെ.ആര്. ഉമാകാന്തന്‍, കെ. സുരേന്ദ്രന്, പി. സുരേഷ്കുമാര്‍ ഷെട്ടി, അഡ്വ.കെ. ശ്രീകാന്ത് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
10 മണിക്ക് മേലാങ്കോട്ടെ പൊതുശ്മശാനത്തില്‍ നടന്ന സംസ്കാരത്തിനുശേഷം ബിജെപിയുടെ നേതൃത്വത്തില്‍ അനുശോചനയോഗം നടന്നു. ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന് അധ്യക്ഷത വഹിച്ചു. കൃഷ്ണാനന്ദ പൈ കര്‍മ്മധീരനായ പൊതുപ്രവര്‍ത്തകനായിരുന്നെന്ന് അനുശോചന പ്രസംഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന് പറഞ്ഞു. മാതൃകാപരമായ രാഷ്ട്രീയ ജീവിതം നയിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നെന്ന് ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് അനുസ്മരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, കെ.ആര്. ഉമാകാന്തന്‍, ജില്ലാ പ്രസിഡണ്ട് പി. സുരേഷ്കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വേലായുധന് കൊടവലം, എം.പി. രാജീവന്, എ.സി. ഗോപിനാഥ്, ദാമോദര പണിക്കര്‍, എ.കെ. നാരായണന്, സി.കെ. ശ്രീധരന്, ഹമീദ് ഹാജി, എ.വി. രാമകൃഷ്ണന്, വി. കമ്മാരന്, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീല, ഡോ.പത്മനാഭന്, കെ.വി. ലക്ഷ്മണന്, യൂസഫ് ഹാജി, അരവിന്ദന് മാണിക്കോത്ത് എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. കൊവ്വല്‍ ദാമോദരന്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: