മുംബൈ: 2013- 2014 കാലയളവില്‍ മുംബൈ നഗരത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായത് 30,000ത്തോളം സ്ത്രീകള്‍. ഇതില്‍ നൂറിലധികം 15 വയസിനു മുകളില്‍ പ്രായം മാത്രമുള്ള പെണ്‍കുട്ടികളാണ്. പൊതു-ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 900 ത്തോളം പേര് 16-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാരാവകാശ പ്രവര്‍ത്തകനായ ചേതന്‍ കോത്താരി സമര്‍പ്പിച്ച അപേക്ഷിയിലാണ് ആരോഗ്യവകുപ്പ് വിവരങ്ങള്‍ കൈമാറിയത്.
ലൈംഗികതയെക്കുറിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളുടെ അറിവില്ലായ്മ, ലൈംഗിക പീഡനത്തിനിരയാകുക, ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹ പ്രായത്തിന് നിശ്ചിത പരിഗണന നല്കാതിരിക്കല് എന്നിവയാണ് ഗര്‍ഭഛിദ്രം വര്‍ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. 2013-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ 18 വയസിനു മുമ്പ് വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 18 ശതമാനമാണെന്നായിരുന്നു.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുള്ള വിവാഹം ഗര്‍ഭഛിദ്ര നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെണ്‍കുട്ടികളെ വളരെ നേരത്തെ വിവാഹം ചെയ്തയക്കുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഇന്ത്യന്‍ സമൂഹം ബോധവാന്മാരാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവിഹിത ബന്ധങ്ങളിലൂടെയും, ലൈംഗിക അതിക്രമങ്ങളിലൂടെയും ഗര്‍ഭിണികളാകുന്ന അവസ്ഥ വര്‍ധിച്ചുവരികയാണ്. 15 ഉം 16 ഉം വയസു മാത്രം പ്രയമുള്ള കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് ദു:ഖകരമാണെന്ന് കോത്താരി പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമോ, അല്ലാതെയോ സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൗമാരക്കാര്‍ക്കിടയില്‍ ക്ലാസുകള്‍ നല്‍കണമെന്നാണ് പല ഡോക്ടര്‍മാരുടേയും അഭിപ്രായം. എന്നാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ എളുപ്പ മാര്‍ഗമുണ്ടെന്ന തിരിച്ചറിവ് പെണ്‍കുട്ടികളെ വീണ്ടും വഴിതെറ്റിക്കുമെന്നും ചിലര്‍ പറയുന്നു. 15 വയസിനു താഴെ മാത്രം പ്രയമുള്ള കുട്ടികള്‍ക്കാണ് മുംബൈയില്‍ ആശുപത്രികളില്‍ സുരക്ഷിത ഗര്‍ഭഛിദ്രം നടത്തുന്നത്. ഇന്ത്യയില്‍ ഓരോ രണ്ട് മണിക്കൂറിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ട് എന്നതാണ് സുരക്ഷിതമല്ലാത്ത ഇത്തരം ഗര്‍ഭഛിദ്രങ്ങളുടെ കണക്കുകളിലൂടെ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: