ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപം പരിശോധിച്ചാല്‍ നീതിന്യായ വ്യവസ്ഥകളും മാധ്യമങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
എന്‍ജിഒ, അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവയും ഇതില്‍ പ്രവര്‍ത്തിച്ചു. എല്ലാ വിധത്തിലുള്ള പരിശോധനയ്ക്ക് ശേഷം അവര്‍ തന്നെ നിഗമനത്തിലെത്തട്ടെയെന്ന് കലാപ ബാതിതരെ ഉദ്ദേശിച്ച് മോദി വ്യക്തമാക്കി.
അവര്‍ക്ക് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട, ഭരണഘടനയോട് വിശ്വാസമുണ്ടെങ്കില്‍ അവര്‍ അത് ഭാവിയില്‍ മനസ്സിലാക്കുമെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: