തൃശൂര്‍: ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രഭൂമിയിലൂടെ ക്രൈസ്തവ പള്ളിയുടെ അമ്പ് എഴുന്നള്ളിപ്പിനെ എതിര്‍ത്ത ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം ഇരമ്പി. മൂര്‍ക്കനാട് യുദ്ധസന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം നേരിടുവാനായിട്ട് ജലപീരങ്കി ഉള്‍പ്പടെയുളള സന്നാഹങ്ങളുമായി വന്‍പോലീസ് സംഘമാണ് നിലയുറപ്പിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷേത്രഭൂമി കയ്യേറാനുള്ള പള്ളിക്കാരുടെ നീക്കം പോലീസിന് അനുവദിക്കാനായില്ല. ആയിരങ്ങളാണ് നാമസങ്കീര്‍ത്തനങ്ങളും പ്രതിഷേധവുമായി അവിടെ ഒത്തുചേര്‍ന്നത്.
വടക്കാഞ്ചേരിയില്‍ നടന്ന പ്രതിഷേധത്തിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ. മനോജ്, എന്‍. കെ. അശോകന്, കെ. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. അരിമ്പൂരില്‍ നടന്ന പ്രതിഷേധത്തിന് സംഘപരിവാര്‍ നേതാക്കള്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ ഹിന്ദു ഐക്യവേദി കണ്‍വീനര്‍ ആനന്ദന് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ രതീഷ് അരിമ്പൂര്‍, ബിജെപി നേതാവ് അജയ്കുമാര്‍ തേനിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
ചെറുതുരുത്തിയില്‍ പാഞ്ഞാള്‍, മുള്ളൂര്‍ക്കര, ദേശമംഗലം പഞ്ചായത്തുകളില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ബിജെപി ചേലക്കര നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി. ആര്. മോഹനന്, കെ. കെ. സുരേന്ദ്രന്, കുഞ്ഞാപ്പു, പി. രാജേഷ്, ചന്ദ്രന്, സജിത്, സുബിന്, കെ. എന്‍. രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: