തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി ആറുമാസത്തേയ്ക്ക് സര്‍ക്കാര്‍ നീട്ടി. തെളിവെടുപ്പും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് നടപടി. കാലവധി നീട്ടണമെന്ന് ജസ്റ്റിസ് ശിവരാജന് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. കാലവധി നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
പ്രവര്‍ത്തനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും കമ്മിഷന് ഒരു പരാതി പോലും ലഭിച്ചിരുന്നില്ല. പ്രതികളെയും ആരോപണങ്ങള്‍ ഉന്നയിച്ച രാഷ്ട്രീയ നേതാക്കളെയും നോട്ടീസ് നല്കി വിളിച്ചുവരുത്താനുള്ള നടപടികള്‍ കമ്മിഷന് ആരംഭിച്ചിട്ടുണ്ട്. കോടതികളില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപ്പത്രം പരിശോധിച്ചും ആളുകളെ വിസ്തരിക്കാനും കമ്മിഷന് നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: