കോട്ടയം: ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടികള്‍ പാളുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമമുള്‍പ്പെടെയുള്ള അക്രമം നടത്തിയതിനുശേഷം ആര്‍എസ്എസ് അക്രമം അവസനിപ്പിക്കുകയെന്ന മുദ്രാവാക്യം മുഴക്കി നടത്തുന്ന പ്രതിഷേധ റാലികള്‍ക്കും വിശദീകരണയോഗങ്ങള്‍ക്കും പോലീസ് സ്റ്റേഷന് മാര്ച്ചുകള്ക്കുമാണ് പാര്‍ട്ടി നേതൃത്വം അണികളെ കിട്ടാന്‍ നെട്ടോട്ടമോടുന്നത്.
കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകരെ വടിവാളിന് വെട്ടി വധിക്കാന്‍ ശ്രമിച്ചതിനു ശേഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ച് പൊളിയുമെന്ന ഘട്ടമെത്തിയപ്പോള്‍ തിരുവാര്‍പ്പ്, കൈപ്പുഴമുട്ട് ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിപ്രവര്‍ത്തകരെ ഇറക്കേണ്ടിവന്നു. എന്നിട്ടും മാര്‍ച്ചിന് മൂന്നക്കസംഖ്യ തികയ്ക്കാനായില്ല. പ്രതിഷേധറാലികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്ന സ്ത്രീകളെയും സിഐടിയു തൊഴിലാളി യൂണിയനുകളില്‍പ്പെട്ട റിസോര്‍ട്ട് ജീവനക്കാരെയും താത്കാലിക നിര്‍മ്മാണ തൊഴിലാളികളെയും ഓട്ടോ ,ടാക്സി, ഹൗസ്ബോട്ട് തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാനടപടിയുണ്ടാകുമെന്ന നോട്ടീസ് നല്‍കിയുമാണ് പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്ഥിരമയതോടെ തൊഴിലാളികല്‍ അനാവശ്യമായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാതെ പാര്‍ട്ടിനേതൃത്വത്തിനെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഈ തൊഴിലാളികളുടെ പ്രതികരണത്തിന്റെ അവസാന ഉദാഹരണമാണ് പോലീസ് സ്റ്റേഷന് മാര്‍ച്ച് പൊളിയാനിടയാക്കിയത്. ഇത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
അക്രമരാഷ്ട്രീയം കൊണ്ട് അണികളെ പിടിച്ചുനിര്‍ത്താനുള്ള നേതൃത്വത്തിന്റെ തന്ത്രവും പാളിക്കൊണ്ടിരിക്കുകയാണ്. പോലീസ് സ്റ്റേഷന് ആക്രമിച്ചും പോലീസുകാരെ ഭീഷണിപ്പെടുത്തിയും സ്റ്റേഷന് കൈപ്പടിയിലൊതുക്കിയിരുന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും മേഖലയില്‍ ഇല്ലാതായി. ആര്‍എസ്എസ് ബിജെ പി പ്രവര്‍ത്തകരുടെ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി അക്രമരാഷ്ട്രീയവുമായി രംഗത്തെത്തിയ സിപിഎം ടിക്കറ്റില്‍ മത്സരിച്ച് പഞ്ചായത്തംഗങ്ങളായവരും ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരുമടക്കം നിരവധി ഗുണ്ടകള്‍ അഴിക്കുള്ളിലുമായി. ഇതോടെ ഇവരുടെ പിണിയാളുകളായി നടന്ന ഗുണ്ടകളില്‍ പലരും ഉള്‍വലിഞ്ഞിട്ടുണ്ട്. ഇതും പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയ തന്ത്രത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ നെടുങ്കോട്ടയായ കുമരകം തിരുവാര്‍പ്പ് മേഖലകളില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവരും. പാര്‍ട്ടിനയങ്ങളില്‍ പ്രതിഷേധിച്ച് ചൂളഭാഗം, ആശാരിച്ചേരില്‍, ചക്രംപടി, ബോട്ടുജെട്ടി ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടിവിട്ട് കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുമോയെന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: