കൊച്ചി: സ്വകാര്യബസ് വലതുകാലിലൂടെ കയറിയിറങ്ങി ചതഞ്ഞരഞ്ഞ ധീരജ് സുഖപ്പെടാനായി കൊച്ചി നിവാസികളുടെ സ്നേഹസാന്ത്വനം. പുല്ലേപ്പടി ദാറുല്‍ ഉലും വിഎച്ച്എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധീരജിനെ ഏപ്രില്‍ 26 ന് ബുധനാഴ്ച വൈകിട്ട് 4 ന് നോര്‍ത്ത് ടൗണ്‍ഹാളിന് മുന്നില്‍ ബസ്ബേയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുമ്പിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവേ കലൂരില്‍നിന്നും നോര്‍ത്ത് പാലം ഇറങ്ങിവന്ന ബസ് ധീരജിനെ ഇടിക്കുകയായിരുന്നു. വലതുകാലിലൂടെ ചക്രം കയറിയിറങ്ങിയ ധീരജിന്റെ കരച്ചില് കേട്ട് ഓടിക്കൂടിയ പോലീസും നാട്ടുകാരും ചേര്‍ന്ന് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ത്തിക്കുകയായിരുന്നു.
മൂന്ന് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. കുട്ടിയുടെ ചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിന് ചെറുപ്പക്കാരടങ്ങുന്ന ടൗണ്‍ഹാളിന് പരിസരത്തുള്ള വ്യാപരി വ്യവസായി സമൂഹവും മറ്റ് പൊതുപ്രവര്‍ത്തകരും പ്രയത്നിച്ചു. സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ധീരജിനുണ്ടായ അപകടത്തില്‍ സഹായങ്ങളെത്തിക്കുവാന്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചു. ഇതിനകം ഒന്നേകാല്‍ ലക്ഷം രൂപയോളം അപരിചിതരാണ് നല്‍കിയത്.
ഹൃദ്രോഗിയായ രാജേഷും ഭാര്യ ജയലക്ഷ്മിയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. ധീരജ് സുഖപ്പെടാനായി പ്രാര്‍ത്ഥിക്കുകയാണ് നാട്ടുകാര്‍. നിര്‍ധന കുടുംബത്തില്‍പ്പെട്ട ധീരജിന്റെ മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കിയ ഏതാനുംപേര്‍ ആശുപത്രിയിലെത്തി തുടര്‍ചികിത്സ്ക്കായി 8000 രൂപ കൈമാറി.
മൂന്നുതവണ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയും തൊലി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തണം. ഈ മുറിവുകള്‍ ഉണങ്ങിയശേഷം എല്ല് യോജിപ്പിക്കാനുള്ള ശസ്ത്രക്രിയയും നടത്തണം. ചികിത്സ പൂര്‍ത്തിയാവാന്‍ ഇനി മൂന്ന് ലക്ഷത്തോളം രൂപ കണക്കാക്കുന്നു. ഇടപ്പള്ളി ടോളിലെ വസ്ത്രശാലയില്‍ സെയില്‍സ് ഗേളായി ജോലിചെയ്യുന്ന ജയലക്ഷ്മിയുടെ ചെറിയ വരുമാനംകൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. അപകടത്തിന് കാരണക്കാരായ ബസ് ജീവനക്കാര്‍ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടേയില്ല. സുമനസ്സുകളുടെ സഹായത്തനായി വീട്ടുകാര്‍ കാത്തിരിക്കുന്നു.
ജയലക്ഷ്മി രാജേഷ്, കരൂര്‍ വൈശ്യ ബാങ്ക്, ടോള്‍ ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍ 151115500000 1794 എന്ന വിലാസത്തില്‍ സഹായമെത്തിക്കാം. ധീരജിെന്റ ചികിത്സാചെലവില്‍ പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സ്പെഷ്യലിസ്റ്റ് ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്. രാജപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: