കൊച്ചി: ക്ഷേത്ര ദര്ശനത്തൊടൊപ്പം ഏഴ് നദ്ദേഹം ഫോണിലൂടെ വോട്ടഭ്യര്‍ഥിച്ചു. വോട്ടര്‍മാരുടെ സ്ലിപ്പുകളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി. ിയമസഭാ മണ്ഡലങ്ങളിലുമെത്തി ഒരിക്കല്‍ കൂടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് എ.എന്‍. രാധാകൃഷ്ണന് വോട്ടെടുപ്പിന്റെ തലേന്നും സജീവമായി. തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലും വെണ്ണല മഹാദേവ ക്ഷേത്രത്തിലും രാവിലെ ദര്‍ശനം നടത്തി. പറവൂര്‍ ചേണ്ടമംഗലത്തെത്തി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കേരള വിശ്വകര്‍മ സഭ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. പറവൂര്‍ മാരിയമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തിയ ശേഷം ഞാറയ്ക്കലില്‍ ക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തയ്യാറെടുപ്പുകളെക്കുറിച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും അതോടൊപ്പം ഇതുവരെയുളള പ്രചരണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുകയും ചെയ്തു.
ബൂത്ത് തലത്തിലെ ക്രമീകരണങ്ങളും വിലയിരുത്തി. എറണാകുളം ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ആയിരത്തോളം ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു. കഴിഞ്ഞ പതിനാല് ദിവസങ്ങളിലും പ്രചരണം വളരെ ഭംഗിയായി മുന്നോട്ട് കൊണ്ട പോകാന്‍ കഴിഞ്ഞെന്നും, വളരെ മികച്ച പ്രചാരണ സംവിധാനങ്ങളുമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനമധ്യത്തിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ബിജെപി മുന്നോട്ട് വയ്കുന്ന നിലപാടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തന്റെയും പാര്‍ട്ടിയുടെയും ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് മൂന്നരയോടെ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. എം ജി റോഡിലെ അദ്ദേഹത്തിന്റെ വസതിയായ സദ്ഗമയിലെത്തിയാണ് എ.എന്‍. രാധാകൃഷ്ണന് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയത്.
കലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ തിരക്കഥാകൃത്ത് സേതു, ശ്രീകുമാര്‍ അരൂക്കുറ്റി, രാജേഷ് ജയറാം, പ്രമോദ് പപ്പന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ചേരാനല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹ സത്കാരത്തിലും പങ്കെടുത്ത ശേഷം മട്ടാഞ്ചേരിയിലാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിശബ്ദ പ്രചാരണം എഎന്‍ആര്‍ അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: