കോട്ടയം: കൊല്ലത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെതിരെ പിണറായി വിജയന് നടത്തിയ പരാമര്‍ശം രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണെന്ന് കെ.എം. മാണി പറഞ്ഞു. നിലവാരം കുറഞ്ഞ ഇത്തരം പ്രയോഗങ്ങള്‍ ഇടതുപക്ഷത്തിന്റെ പരാജയഭീതിയുടെ തെളിവാണ്. ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നതനായ ഒരു നേതാവില്‍ നിന്ന് ഇത്രയും വിലകുറഞ്ഞ പ്രയോഗങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പിണറായി പരസ്യമായി മാപ്പു പറയണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച കോട്ടയം മണ്ഡലത്തിലെ മേലുകാവ്, പ്രവിത്താനം, മരങ്ങാട്ടുപിള്ളി, വെളിയന്നനൂര്, കോതനല്ലൂര്‍, കടപ്ലാമറ്റം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും നെച്ചിപ്പുഴൂര്‍, കരൂര്‍ എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ കെ.എം. മാണി പ്രസംഗിച്ചു. ഇടതുപക്ഷം യുഡിഎഫ് പ്രചാരണത്തെ പ്രതിരോധിക്കാനാവാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ബാലിശമായ വിമര്‍ശനങ്ങളും ഉന്നയിച്ച് സ്വയം അപഹാസ്യരാവുകയാണെന്ന് കെ.എം. മാണി പറഞ്ഞു.
ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള വിഭാഗീയതയും പി.സി. ജോര്‍ജിനെ കോട്ടയത്ത് മൂക്കുകയര്‍ ഇട്ടതും മണ്ഡലത്തില്‍ കയറ്റാത്തതും തുടങ്ങി അനവധി പ്രശ്നങ്ങള്‍ ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ന് വൈകിട്ട് മതലുള്ള നിശ്ശബ്ദ പ്രചാരണങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യു മുന്നില്‍ തന്നെയാണ്. രാവിലെ മുതല്‍ തന്നെ എല്ലാ ബൂത്ത്, വാര്‍ഡു തലങ്ങളിലും വീടു വീടാന്തരം കയറിയുള്ള പ്രചാരണം ആരംഭിക്കും.
ഇതിനായി ഹിന്ദു ഐക്യവേദി അഭിഭാഷക പരിഷത്ത്, വിമുക്തഭടന്മാര്, എന്‍ജിഒ, പൂര്‍വ്വിക സൈനിക പരിഷത്ത്, എന്‍ജിഒ സംഘ്, മാതൃമണ്ഡലം, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് തുടങ്ങി എല്ലാ സംഘ വിവിധ ക്ഷേത്ര സംഘടനകളും അരയും തലയും മുറുക്കി പ്രചാരണങ്ങള്‍ക്ക് മുമ്പന്തിയില്‍ തന്നെയുണ്ട്. ഇത് വികസനനായകനും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി അവരോധിക്കാന്‍ പോകുന്ന നരേന്ദ്രമോദി ഏറെ തിളക്കമാകും ഒപ്പം ”കോട്ടയം” രാജ്യനെറുകയിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: