കോട്ടയം: ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണി വകുപ്പിന്റെ ശക്തിയും അന്തസ്സും നശിപ്പിച്ചിരിക്കുന്നതായി ബിജെപി ദേശീയ സമിതിയംഗം ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിന്റെ തെരഞ്ഞെടുപ്പു പര്യടനം ചെങ്ങളത്തുകാവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശശക്തികളുടെ കടന്നുകയറ്റത്തിനുമുന്നില്‍ മന്ത്രി പകച്ചു നില്‍ക്കുകയാണ്. വകുപ്പിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം ആന്റണിയുടെ നിസ്സംഗതയും കഴിവുകേടുകളുമാണെന്ന് ഉദാഹരണസഹിതം ജോര്‍ജ് കുര്യന് വ്യക്തമാക്കി. അധികാരം തലയ്ക്കുപിടിച്ച ആന്റണി ഇന്ന് ഇന്ത്യയ്ക്ക് അപമാനമാണ്. ഭാരതത്തെ രക്ഷിക്കുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ് വേണ്ടതെന്നും അതിനായി നമ്മുടെ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു.
തിരുവാര്‍പ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഓട്ടോ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും മത്സ്യബന്ധന തൊഴിലാളികളും സ്വീകരണം നല്കാന് വിവിധ സ്ഥലങ്ങളില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സിബി വണ്ടോപ്പിത്തറയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭാരവാഹികളും, ബിജെപി പ്രവര്‍ത്തകരും സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി. തുടര്‍ന്ന് അയ്മനം പഞ്ചായത്തിലേക്ക് കടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടുകൂടി സ്വീകരിച്ചാനയിച്ചു. കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞിരുന്ന അയ്മനം പഞ്ചായത്ത് നിവാസികള്‍ സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്തി. തുടര്‍ന്ന് ആര്‍പ്പൂക്കര പഞ്ചായത്തിലേക്ക് എത്തിയ പര്യടനത്തെ പഞ്ചായത്ത് പ്രസിഡന്റ് സതീശന്റെ നേതൃത്വത്തില്‍ പുഷ്പകിരീടം അണിയിച്ച് സ്വീകരിച്ചു. സ്വീകരണപ്രസംഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാരിന്റെ അനാസ്ഥ പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണെന്ന് നോബിള്‍ മാത്യു പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിലെ വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം പര്യടനം അതിരമ്പുഴയിലേക്ക് കടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപിന്റെയും പഞ്ചായത്ത് ഭാരവാഹികളുടെയും നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും ജനങ്ങള്‍ തിങ്ങിനിറഞ്ഞു. തുടര്‍ന്ന് നീണ്ടൂര്‍ പഞ്ചായത്തിലേക്ക് എത്തിയ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തെ പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. നീണ്ടൂര്‍ പഞ്ചായത്തിലെ വിവിധ സ്വീകരണങ്ങള്‍ക്കുശേഷം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തിലേക്ക് കടന്നു. മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ എല്ലാരീതിയിലും അവഗണിക്കുകയാണെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ പഞ്ചായത്തുകളായ അകക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തിലെ ഊഷ്മള സ്വീകരണങ്ങള്‍ക്കുശേഷം മണര്‍കാട് പഞ്ചായത്തിലേക്ക് കടന്നു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ 51 ഓട്ടോറിക്ഷകളിലായും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ 75 ബൈക്കുകളിലായും സ്ഥാനാര്‍ത്ഥിയെ വരവേറ്റു. സ്വീകരണത്തിന് മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ നേതൃത്വം നല്കി. പഞ്ചായത്തിലെ 18 സ്ഥലങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ക്കുശേഷം വളരെ വൈകി മണര്‍കാട് കവലയില്‍ പര്യടനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: