കോട്ടയം: വോട്ടെടുപ്പിനോടനുബന്ധിച്ച് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ വരണാധികാരിയായ കളക്ടര്‍ അജിത്ത് കുമാര്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥിക്കും സ്ഥാനാര്‍ത്ഥിയുടെ ഏജന്റിനും സ്ഥാനാര്‍ഥിയുടെ/പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും ഓരോ വാഹനം ഉപയോഗിക്കാം. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേരിലധികം വാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ല. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനം മറ്റാരും ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് ദിവസത്തേക്ക് അനുവദിക്കപ്പെട്ടിട്ടുള്ള വാഹനങ്ങളില്‍ വോട്ടര്‍മാരെ കയറ്റുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
തെരഞ്ഞെടുപ്പ് ജോലിയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുന്ന വോട്ടര്‍മാര്‍ക്കും വൃദ്ധരെയും രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും പൊതു ഗതാഗത സംവിധാനങ്ങള്‍, തെരഞ്ഞെടുപ്പ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്.
വോട്ടു ചെയ്യുന്നതിനായി സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് വാഹനവുമായി പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പ്രവേശനമുണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: