കാണ്‍പൂര്‍: പണവും ജോലിയും മോഹിച്ച് വൃക്ക ദാനം ചെയ്ത മധ്യവയസ്കന് വഞ്ചനയില്‍ മനംനൊന്ത് ആത്മഹത്യചെയ്തു. വൃക്ക ദാനം ചെയ്തപ്പോള്‍ പണം നല്‍കാമെന്നേറ്റവര്‍ വഞ്ചിച്ചതാണ് ആത്മഹത്യക്ക് കാരണമായി ചൂണ്ടികാണിക്കുന്നത്. ആനന്ദ് സ്വരൂപ് (46) ആണ് ആത്മഹത്യ ചെയ്തത്.
കാണ്‍പൂര്‍ ജില്ലയിലെ നവാബ്ഗഞ്ചിനടുത്ത് റാവത്ത്പൂര്‍ ബസ് സ്റ്റാഡിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ ടെക്നീഷ്യനായി ജോലി നോക്കി വരികയായിരുന്നു ആനന്ദ്. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നാഗേന്ദ്ര സ്വരൂപ് എന്നയാളേയും അയാളുടെ കുടുംബത്തേയും കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
2011 ല്‍ ജോലിയും പണവും വാഗ്ദാനം ചെയ്താണ് ആനന്ദില്‍ നിന്നും നാഗേന്ദ്ര സ്വരൂപ് വൃക്ക സ്വീകരിച്ചത്. എന്നാല്‍ വൃക്ക നല്കിയ ശേഷം ജോലിയോ പണമോ ആനന്ദിന് ലഭിച്ചില്ല. ഇതില്‍ മനം നൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. നാഗേന്ദ്രയുടെ പേരില്‍ ഐ.പിസി 306 പ്രകാരം പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: