ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വിവിധമേഖലകളില്‍ കരിങ്കൊടിയും കൂകിവിളിയും. ഇന്നലെ രാവിലെ 8 മണിക്ക് തീക്കോയി പഞ്ചായത്തിലെ വഴിക്കടവില്‍ പര്യടനം ആരംഭിച്ചപ്പോള്‍തന്നെ കര്‍ഷകര്‍ കരിങ്കൊടി കാണിക്കാനെത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെ കഴിഞ്ഞ തവണ വോട്ടുചെയ്തു ജയപ്പിച്ച തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് കര്‍ഷകര്‍ കരിങ്കൊടികാട്ടിയത്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങളം, അടിവാരം, പാതാമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കുനേരം കരിങ്കൊടി കാണിച്ചു.
പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുനിലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിന് നേരെ കല്ലേറ് ഉണ്ടായി. അഞ്ചുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ പൂമാലയിട്ടു സ്വീകരിച്ച അതേകര്ഷക ജനതതന്നെ ഇത്തവണ കരിങ്കൊടി കാട്ടാനെത്തിയത് സ്ഥാനാര്‍ത്ഥിയെയും യുഡിഎഫ് നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞ് ഇതുവഴി എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: