കോട്ടയം: നാഗമ്പടത്തു വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതി ഷാജന് മാത്യുവിന് (45) ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും.നാഗമ്പടം ഇളപ്പുങ്കല്‍ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മയെ(75) കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ ബന്ധുകൂടിയായ ഇയാളെ ശിക്ഷിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.കെ. ലക്ഷ്മണന് ഉത്തരവിട്ടത്. ജീവപര്യന്തത്തിനു പുറമേ കവര്‍ച്ചയ്ക്ക് ഏഴു വര്‍ഷം കഠിന തടവും, ഭവനഭേദനത്തിനു 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴയൊടുക്കിയാല്‍ ഈ തുക തങ്കമ്മയുടെ ബന്ധുക്കള്‍ക്കു നല്‍കണം.
2012 ജനുവരി 17ന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാവിലെ വീട്ടിലെത്തിയ പ്രതി തങ്കമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്കാതിരുന്നതിനെത്തുടര്ന്നുണ്ടായ വൈരാഗ്യത്തില്‍ ഷാജന് തങ്കമ്മയെ കോടാലികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. വെസ്റ്റ് സി.ഐ. ആയിരുന്ന എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസാണ് കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയത്. പ്രോസിക്യൂഷന് 41 സാക്ഷികളെ വിസ്തരിച്ചു. 40 പ്രമാണങ്ങളും 14 തൊണ്ടി മുതലും ഹാജരാക്കി. 400 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയത്. സാഹചര്യത്തെളിവുകള്‍ മാത്രമാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതെല്ലാം കോടതി പരിഗണിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. ഗോപാലകൃഷ്ണന് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: