പൂഞ്ഞാര്‍: ഇരുമുന്നണികളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഒരുതൂവല്പക്ഷികളാണെന്ന് തിരിച്ചറിഞ്ഞ പൂഞ്ഞാര്‍ മേഖലയിലെ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ ഇത്തവണ എം.ടി. രമേശനിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. പശ്ചിമഘട്ടസംരക്ഷണത്തിനെന്ന പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിച്ച് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോര ജനത കഴിഞ്ഞതവണ ആന്റോ ആന്റണിയെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ്.
എന്നാല്‍ തങ്ങളെ ദുരിതക്കയത്തിലാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയപ്പോള്‍ എംപി തന്റെ സ്വന്തം പഞ്ചായത്ത് മാത്രം ഒഴിവാക്കി വഞ്ചിക്കുകയായിരുന്നുവെന്ന തിരിച്ചറിവാണ് പൂഞ്ഞാറിലെ ജനതയെ തിരിച്ച് ചിന്തിപ്പിക്കുന്നത്. വിവാദമായ കരിങ്കല്‍ ക്വാറികള്‍ നിരവധിയുള്ള മൂന്നിലവ് പഞ്ചായത്ത് മാത്രം പരിസ്ഥിതി ലോല മേഖലയുടെ ലിസ്റ്റില്പ്പെടാത്തത് ആന്റോയുടെ ജന്മനാടായാതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്. മലയോര മേഖലയിലെ കര്ഷകജനതയാകെ നിരാശരായതിനെത്തുടര്ന്നാണ് എംപിക്കെതിരെ ജനമുന്നേറ്റം സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.
ഗുജറാത്ത് ഭരണത്തിലൂടെ കഴിയുതെളിയിച്ച നരേന്ദ്രമോദി പ്രധാനമന്ത്രിയാവണമെന്നാണ് കര്‍ഷകരുടെ താത്പര്യം. വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കേരളത്തില്‍ നിന്ന് ഒരംഗം പോലും ഇല്ലാതിരുന്നിട്ടും ഒ. രാജഗോപാലിനെ റയില്‍വെ മന്ത്രിയാക്കി കേരളത്തില്‍ റെയില്‍വേ വികസനവിപ്ലവം തന്നെ നടപ്പാക്കി. നിശ്ശബ്ദമായി പ്രതികരിക്കുന്ന മലയോര കര്ഡഷകജനതയാകെ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിനെ നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: