കോട്ടയം: സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്ത അര്‍ധസൈനിക വിഭാഗങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്ന് എക്സ്-സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്സ്, സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം എന്നിവയുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാലു പതിറ്റാണ്ടിനു മുമ്പു നടപ്പിലാക്കിയ കാലഹരണപ്പെട്ട സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് പെന്ഷന് നിയമം (1972 സിസിഎസ്) ആണ് ഇപ്പോഴും നിലവിലുള്ളത്. ഇതു പരിഷ്കരിക്കുക, സൈനികര്‍ക്കു സമാനമായ പെന്ഷന് റൂള്‍ നടപ്പിലാക്കുക, ജില്ലാ ആസ്ഥാനങ്ങളില്‍ ക്ഷേമ ബോര്‍ഡുകള്‍ രൂപീകരിക്കുക, എല്ലാ ജില്ലകളിലും സിഎസ്ഡി കാന്റീന് അനുവദിക്കുക, വീട്ടുകരം ഒഴിവാക്കുക, വണ്‍ റാങ്ക് വണ്‍ പെന്ഷന് അനുവദിക്കുക, വിമുക്തഭട പദവി അനുവദിക്കുന്ന നിയമം നടപ്പിലാക്കുക, സിജിഎച്ച്എസിനു പകരം ഇസിഎച്ച്എസ് അനുവദിക്കുക, അര്‍ധസൈനിക പെന്‍ഷന്‍കാരില്‍ ഭൂരഹിതരായവര്‍ക്ക് ഭൂമി അനുവദിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാഗമ്പടം പോപ്പ് മൈതാനിയില്‍നിന്നും റാലിയും കോട്ടയം തിരുനക്കര പഴയ പൊലിസ് സ്റ്റേഷന് മൈതാനിയില്‍ പൊതുസമ്മേളനവും നടത്തും. ഫോറം ജനറല്‍ സെക്രട്ടറി സി.വി. ജോര്‍ജ് നയിക്കുന്ന പ്രതിഷേധറാലി സംസ്ഥാന പ്രസിഡന്റ് കെ.എല്‍. തോമസ് ഫ്ളോഗ് ഓഫ് ചെയ്യും. കെ.എല്‍. തോമസിന്റെ അധ്യക്ഷതയില്‍ തിരുനക്കരയില്‍ ചേരുന്ന പൊതുസമ്മേളനം കോട്ടയം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ: കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ: ജി ഗോപകുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സി.വി. ജോര്‍ജ്ജ് സ്വാഗതവും സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം വൈസ് പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എല്‍. തോമസ്, ജനറല്‍ സെക്രട്ടറി സി.വി. ജോര്‍ജ്ജ്, ട്രഷറര്‍ ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: