ന്യൂദല്‍ഹി: സിറിയയിലെ ജിഹാദില്‍ ചെന്നൈയില്‍ നിന്നുള്ള യുവാക്കള്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞത് ചെന്നൈയില്‍ നിന്നുള്ള രണ്ട് കോളേജ് വിദ്യാര്‍ഥികളെങ്കിലും സിറിയന്ജിഹാദില് പങ്കെടുക്കുന്നുണ്ടെന്നാണ്റിപ്പോര്ട്ട്. ഇതേപ്പറ്റി പൊലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. രാജ്യത്തെ ഞെട്ടിക്കുന്നതാണ് ഈ വിവരം. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഈവിവരംറിപ്പോര്ട്ടു ചെയ്തത്.
ഫെബ്രുവരിയില്‍ സിംഗപ്പൂര്‍ പൗരത്വം റദ്ദാക്കി തമിഴ്നാട് കടലൂര്‍ സ്വദേശി ഗുല്‍ മുഹമ്മദ് മരക്കാച്ചി മരക്കാരെ ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. ഇയാളാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സിംഗപ്പൂര്‍ ഐ.ബി.എം ജീവനക്കാരനായിരുന്നു മരക്കാര്‍.
ജിഹാദികള്‍ ചെന്നൈയിലെ ഒരു കോളേജില്‍ നിന്ന് വിദ്യാര്‍ഥികളെ വിജയകരമായി റിക്രൂട്ട് ചെയ്തതായും ഗുല്‍ മുഹമ്മദ് സിംഗപ്പൂര്‍ അധികൃതരോട്വെളിപ്പെടുത്തി.
തമിഴ്നാട്ടില്‍ ജനിച്ച സിംഗപ്പൂര്‍ പൗരത്വമുള്ള ഹാജ ഫക്രൂദിന്‍ ഉസ്മാന് അലിയെ ഈ വര്‍ഷം ആദ്യം കാണാതായിരുന്നു. ഇതുമായി ബന്ധപ്പെടുള്ള അന്വേഷണത്തിലാണ്ഞ്ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
അലി 2014 ജനുവരി 22ന് തുര്‍ക്കി വഴി സിറിയയിലേക്ക് കടന്നതായി സിംഗപ്പൂര്‍ അധികൃതര്‍ കണ്ടെത്തി. ഭീകരപ്രവര്‍ത്തനവും അക്രമവും വിളയാടുന്ന സിറിയിയല്‍ നിരവധി ജിഹാദി ഗ്രൂപ്പുകളാണ്പ്രവര്ത്തിക്കുന്നത്.
ഒരു സൂപ്പര്‍മാര്‍ക്കറ്റ് മാനേജരായിരുന്നഅലി സിറിയയിലേക്ക് പോയയതെന്തിനെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചുവരികയാണ്. ജിഹാദിയില്‍ പങ്കെടുക്കാന്‍ പോയതാണെന്നാണ്നിഗമനം. ചെന്നൈയില്‍ നിന്ന് സിറിയയിലേക്ക്പോയ യുവാക്കളുടെ പേരു വിവരം അധികൃതര്‍ വെളിപ്പെടുത്തുന്നില്ല.
അവരുടെ വീട്ടുകാര്‍ അവരെഏതുവിധേനയും മടക്കിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. അധികൃതര്‍ പറഞ്ഞു. മരക്കാറുമായുള്ള ബന്ധത്തിലൂടെയാണ് അലി തീവ്രവാദത്തിലേക്ക്തിരിഞ്ഞത്. 200ല്‍ അലി ഒരു മതപരിപാടിയുമായി ബന്ധപ്പെട്ട് കടലൂര്‍ സന്ദര്‍ശിച്ചിരുന്നു.
മരക്കാര്‍ പണം മുടക്കിയാണ് 2013ല്‍ അലിയെ ആദ്യമായി സിറിയയില്‍ അയച്ചത്. ചെച്നിയയില്‍ നിന്നുള്ള ജിഹാദികളാണ് അന്ന്അലിക്ക്പരിശീലനം നല്‍കിയത്. പിന്നീട് സിംഗപ്പൂരില്‍ മടങ്ങിയെത്തിയ അലി, ചെന്നൈയില്‍ നിന്ന് റിക്രൂട്ട് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് താങ്ങും തണലുമായിപ്രവര്ത്തിച്ചു. സിറിയയില്‍ സര്‍ക്കാരിനെതിരെ ജിഹാദ് നടത്തുന്നവരില്‍ ഇന്ത്യാക്കാരുമുണ്ടെന്ന് സെപ്തംബറില്‍ ഇന്ത്യയിലെ സിറിയന്‍ അംബാസിഡര്‍ റിയാദ്കമല് അബ്ബാസ് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: