മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു തവണ വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിവാദത്തില്‍. നവി മുംബൈയിലെ എപിഎംസി ചന്തയിലെ ചുമട്ടുതൊഴിലാളികളെയാണ് കേന്ദ്ര മന്ത്രികൂടിയായ പവാര്‍ തെരഞ്ഞെടുപ്പ് നിയമ ലംഘനത്തിന് പ്രേരിപ്പിച്ചത്. പവാറിന്റെ വഴിവിട്ട പ്രവൃത്തിക്കെതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു.
ഏപ്രില്‍ 17ന് നിങ്ങള്‍ സതാറയില്‍ എന്‍സിപിക്ക് വോട്ടു കുത്തുക. പിന്നെ വിരലിലെ മഷിയടയാളം മായ്ച്ചശേഷം 24ന് നവി മുംബൈയിലും വോട്ട് രേഖപ്പെടുത്തുക, പവാര്‍ തൊഴിലാളികളോട് നിര്‍ദേശിച്ചു.
പവാറിന്റെ പ്രസംഗത്തിന്റെ സിഡി കൈവശമുണ്ടെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും ബിജെപി നേതാവ് വിനോദ് താവ്ഡെ പറഞ്ഞു.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സതാറ നിവാസികളായ ചുമട്ടുതൊഴിലാളികള്‍ എന്‍സിപിയുടെ വോട്ട് ബാങ്കാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഖലയിലെ രണ്ടു സീറ്റുകളിലും എന്‍സിപി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പവാര്‍ രണ്ടും കല്‍പ്പിച്ചുള്ള കളിക്കിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: