മുംബൈ: മഹാലക്ഷ്മി ശക്തി മില്‍സ് വളപ്പിനുള്ളില്‍ ഫോട്ടോഗ്രാഫറായ യുവതിയെയും ടെലിഫോണ്‍ ഓപ്പറേറ്ററായ മറ്റൊരു യുവതിയേയും കൂട്ടമാനഭംഗത്തിനിരയാക്കിയ കേസുകളില്‍ നാലു പ്രതികളും കുറ്റക്കാരെന്ന് കോടതി. ഇവരുടെ ശിക്ഷ നാളെ വിധിക്കും. മാനഭംഗം, ഗൂഢാലോചന, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
മുംബൈയിലെ സെഷന്‍സ് കോടതിയാണ് പ്രതികളായ വിജയ് ജാദവ്, മുഹമ്മദ് ഖാസിം എന്ന ഖാസിം ബംഗാളി, സലിം അന്‍സാരി, സിറാജ് റഹ്മാന് എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രായപൂര്‍ത്തിയാകാത്ത നാലാം പ്രതി ജുവനൈല്‍ കോടതി വിചാരണയാണ് നേരിടുന്നത്. കേസിന്റെ വിധി കേള്‍ക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര് പാട്ടീലും കോടതിയിലത്തിയിരുന്നു.
2013 ആഗസ്റ്റ് 22 നാണ് സഹപ്രവര്‍ത്തകനൊപ്പം ശക്തി മില്‍സ് വളപ്പിനുള്ളില്‍ ഫോട്ടൊയെടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറായ 23കാരി അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. സംഭവം പുറത്തായതോടെ മൂന്ന് ദിവസത്തിനുള്ളില്‍ കേസിലെ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ടെലിഫോണ്‍ ഓപ്പറേറ്ററായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന വിവരം പുറത്തുവരുന്നത്.
ജൂലൈ 31ന് ഇതേ പ്രതികളില്‍ വിജയ് മാധവ്, ഖാസിം ബംഗാളി, സലിം അന്‍സാരി എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും ചേര്‍ന്നാണ് 18കാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെ പീഡനത്തിനിരയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: