കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലാ വരണാധികാരിയുടെ ഓഫീസിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. ഓഫീസിന്റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥാനാര്ത്ഥിക്കൊപ്പമെത്തുന്ന മൂന്നു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന് ജില്ലാ വരണാധികാരിയായ ജില്ല കളക്ടര്‍ അജിത് കുമാര്‍ അറിയിച്ചു.
15 മുതല്‍ 22 വരെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പരമാവധി നാലു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഇതിന്റെ പകുതി തുകയും കെട്ടിവയ്ക്കണം. സ്ഥാനാര്‍ത്ഥി മണ്ഡലത്തിനു പുറത്തുള്ളയാളാണെങ്കില്‍ വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കണം.
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ കൃത്യമായ കണക്ക് സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ സൂക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ലഭിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം സ്ഥാനാര്‍ത്ഥികള്‍ നാമിനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഒരു ദിവസം മുമ്പെങ്കിലും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടതാണ്.
പത്രിക സമര്‍പ്പിക്കുമ്പോള്‍ അക്കൗണ്ട് നമ്പര്‍ ജില്ലാ വരണാധികാരിയെ രേഖാമൂലം അറിയിക്കണം. സ്ഥാനാര്‍ത്ഥിയുടെ സ്വന്തം പണം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ചെലവിനുള്ള മുഴുവന്‍ പണവും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും ഇതില്‍നിന്ന് ചെലവഴിക്കേണ്ടതുമാണ്.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്ഥാനാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, സ്ഥാനാര്‍ത്ഥിക്കും പങ്കാളിക്കും ആശ്രിതര്‍ക്കും നാട്ടിലും വിദേശത്തുമുള്ള സ്ഥാവര- ജംഗമ ആസ്തികള്‍, നിക്ഷേപങ്ങള്‍, ബാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സത്യവാങ്മൂലം ഫോം 26ല്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: