കൊച്ചി: ഇഎസ്ഐ പരിധി 25,000 രൂപയാക്കി വര്‍ധിപ്പിക്കുന്നതിന് അനുകൂലമായി നിലപാട് സിഐടിയു സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്. ഇഎസ്ഐ ബോര്‍ഡില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ സിഐടിയുവിന്റെ പ്രതിനിധി പരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് എതിര്‍പ്പ് രേഖപ്പെടുത്തിയത് കോടിക്കണക്കിന് വരുന്ന തൊഴിലാളിസമൂഹത്തോട് കാട്ടിയ കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ പദ്ധതി ഏര്‍പ്പെടുത്തുക, സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക, ശമ്പളവര്‍ധനവിന് ത്രികക്ഷി സംവിധാനം ഏര്‍പ്പെടുത്തുക, ഇഎസ്ഐ പരിധി 25000 ആയി വര്‍ധിപ്പിക്കുക, കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുക, ക്ഷേമനിധികളിലെ പണം വകമാറ്റി ചെലവഴിക്കാതിരിക്കുക, സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസിന്റെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്. രഘുരാജ്, ദേശീയസമിതിയംഗം വി.ജി. പത്മജം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ കെ.വി. മധുകുമാര്‍ സ്വാഗതവും പി.എസ്. ജോസഫ് നന്ദിയും പറഞ്ഞു. ബിഎംഎസ് നേതാക്കളായ പി.ആര്. ഉണ്ണികൃഷ്ണന്, കെ.എ. പ്രഭാകരന്, സി.എസ്. സുനില്‍, കെ.എസ്. അനില്‍കുമാര്‍, വി.എസ്. ധനീഷ്, കെ.കെ. വിജയന്, ടി.എ. വേണുഗോപാല്‍, ഗോപകുമാര്‍, ടി.പി. സിന്ധുമോള്‍, എം.എസ്. വിനോദ്കുമാര്‍, ടി.എന്‍. സന്തോഷ്, കെ.സി.ബാബു, വിജയന്, സജിത്ത് ബോള്‍ഗാട്ടി, സി.എ. സജീവന്, കെ.എസ്. മോഹനന്, പി.ബി. വിനോദ്, എം.കെ. രവീന്ദ്രന് എന്നിവര്‍ പ്രകടനത്തിനും ധര്‍ണക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: