ചെന്നൈ: നൂറ് വാഗ്ദാനങ്ങള്‍ അടങ്ങിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി പുറത്തിറക്കി. ഡിഎംകെയ്ക്ക് മുന്‍തൂക്കമുള്ള മുന്നണി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ജാതി തിരിച്ചുള്ള സെന്‍സസ് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.
ഓരോ സംസ്ഥാനത്തെയും ഭാഷകളെ ഔദ്യോഗികഭാഷയായി അംഗീകരിക്കും. സേതുസമുദ്രം പദ്ധതി നടപ്പിലാക്കാന്‍ ഡിഎംകെ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ കരുണാനിധി വധശിക്ഷ നിര്‍ത്തലാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. പുതുച്ചേരിക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കും. അന്തര്‍സംസ്ഥാന നദീസംയോജനകരാര് നടപ്പിലാക്കും. എസ്ടി വിഭാഗത്തില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ഡിഎംകെ പ്രകടന പത്രിക പറയുന്നു.
തമിഴ്നാട്ടില്‍ മത്സരിക്കാന്‍ ഡി.എം.കെയ്ക്ക് ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യല്ലെന്നും പ്രകടനപത്രിക പുറത്തിറക്കിയ ശേഷം കരുണാനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക തലത്തിലുള്ള സഖ്യകക്ഷികളുമായി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വന്‍വിജയം നേടുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശനിക്ഷേപം, ശ്രീലങ്കന്‍ പ്രശ്നങ്ങള്‍ എന്നിവയിലുള്ള നിലപാടും ഡി.എം.കെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: